ഇന്നത്തെ ജ്ഞാനയോഗ ദിനചര്യ

3.30 am - 4.45 am : അമൃതവേള യോഗം
6.30 am – 8.30 am : മുരളി, മെഡിറ്റേഷൻ

പ്രഭാത മുരളി സൂമിൽ ലൈവ് ആയി കേൾക്കുന്നതിന്

Zoom meeting.

Meeting ID: 940 064 9625
Passcode: baba

ഫേസ്ബുക്കിൽ ലൈവ് മുരളി ലഭിക്കുന്നതിന്

6.00 pm – 7.30 pm : സന്ധ്യായോഗം
മുരളി- ടെക്സ്റ്റ്

13-09-2024

13-09-2024       പ്രഭാത മുരളി        ഓം ശാന്തി            ബാപ്ദാദ           മധുബന്

മധുരമായ കുട്ടികളെനിങ്ങള്സര്വ്വ ആത്മാക്കളേയും കര്മ്മബന്ധനങ്ങളില്നിന്നും രക്ഷിക്കുന്ന രക്ഷാസൈന്യമാണ്, നിങ്ങള്കര്മ്മബന്ധനങ്ങളില്കുടുങ്ങരുത്

ചോദ്യംഏത് അഭ്യാസം ചെയ്തുകൊണ്ടിരിക്കുമ്പോള്ആത്മാവ് വളരെവളരെ ശക്തിശാലിയായി മാറും

ഉത്തരംഎപ്പോഴെല്ലാം  സമയം ലഭിക്കുന്നുവോ ശരീരത്തില്നിന്നും വേറിടാനുള്ള അഭ്യാസം ചെയ്യൂ. വേറിട്ടിരിക്കുന്നതിലൂടെ ആത്മാവില്ശക്തി തിരിച്ചുവരും, ആത്മാവില്ബലം നിറയും. നിങ്ങള്ഗുപ്തമായ സൈന്യമാണ്, നിങ്ങള്ക്ക് നിര്ദ്ദേശം ലഭിച്ചിരിക്കുകയാണ്അറ്റന്ഷന്പ്ലീസ്…. അതായത് ,ഒരു ബാബയെ ഓര്മ്മിക്കൂ, അശരീരിയാകൂ

ഓം ശാന്തി. ഓം ശാന്തിയുടെ അര്ത്ഥം ബാബ നല്ലരീതിയില്മനസ്സിലാക്കിത്തന്നു. എവിടെ സൈനികര്നിരന്നുനില്ക്കുന്നുവോ അവരോട്, അറ്റന്ഷന്‍.. എന്ന് പറയാറുണ്ട്, അവരുടെ അറ്റന്ഷന്അര്ത്ഥം ശാന്തതയാണ്. ഇവിടെ നിങ്ങളോടും ബാബ പറയുകയാണ് അറ്റന്ഷന്‍… അതായത് ഒരു ബാബയുടെ ഓര്മ്മയിലിരിക്കൂ. വായിലൂടെ പറയേണ്ടിവരുന്നു, അല്ലായെങ്കില്ശബ്ദത്തില്നിന്നും ദൂരെയിരിക്കണം. അറ്റന്ഷന്‍, ബാബയുടെ ഓര്മ്മയിലാണോ? ബാബയുടെ നിര്ദ്ദേശം അഥവാ ശ്രീമതം ലഭിച്ചിരിക്കുകയാണ്, നിങ്ങള്ആത്മാവിനെയും തിരിച്ചറിഞ്ഞു, ബാബയെയും തിരിച്ചറിഞ്ഞു ബാബയുടെ ഓര്മ്മ കൂടാതെ നിങ്ങള്ക്ക് വികര്മ്മാജിത്തായി മാറാനോ അഥവാ സതോപ്രധാനമായി പവിത്രമായി മാറാനോ സാധിക്കില്ല. പ്രധാന കാര്യം ഇതാണ്, ബാബ പറയുകയാണ് മധുര മധുരമായ ഓമനകളായ കുട്ടികളേ! സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇതെല്ലാം സമയത്തെ കാര്യങ്ങളാണ്, ഇതിനെ മനുഷ്യര്അവരുടെ ഭാഗത്തേക്ക് കൊണ്ടുപോയി. അവരും സൈന്യമാണ്, നിങ്ങളും സൈന്യമാണ്. ഗുപ്തമായ സൈനികരും ഉണ്ടാകുമല്ലോ. അവര്ഗുപ്തമായി ഇരിക്കും. നിങ്ങളും ഗുപ്തമായവരാണ്. നിങ്ങളും ഗുപ്തമായിപ്പോകുന്നു അതായത് ബാബയുടെ ഓര്മ്മയില്ലയിച്ചുചേരുന്നു. ഇതിനെയാണ് പറയുന്നത് ഗുപ്തം. ആര്ക്കും തിരിച്ചറിയാന്സാധിക്കില്ല. നിങ്ങളും ഗുപ്തമല്ലേ. നിങ്ങളുടെ ഓര്മ്മയാകുന്ന യാത്ര ഗുപ്തമാണ്, കേവലം ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ. കാരണം ബാബക്കറിയാം ഓര്മ്മയിലൂടെ പാവങ്ങളുടെ മംഗളം ഉണ്ടാകും. ഇപ്പോള്നിങ്ങളെ പാവങ്ങളെന്ന് പറയാം. സ്വര്ഗ്ഗത്തില്പാവങ്ങളെന്ന് പറയില്ലആരാണോ ബന്ധനങ്ങളില്കുരുങ്ങിയിരിക്കുന്നത് അവരെയാണ് പാവങ്ങള്എന്നു പറയുന്നത്. ഇതും നിങ്ങളാണ് മനസ്സിലാക്കുന്നത്, ബാബ മനസ്സിലാക്കിത്തരികയാണ്നിങ്ങളെ ലൈറ്റ് ഹൗസ് എന്ന് വിളിക്കുന്നു. ബാബയേയും ലൈറ്റ് ഹൗസ് എന്ന് പറയുന്നു. ബാബ വീണ്ടുംവീണ്ടും മനസ്സിലാക്കിത്തരികയാണ് ഒരു കണ്ണില്ശാന്തിധാമവും, മറുകണ്ണില്സുഖധാമവും വെക്കൂ. നിങ്ങള്ലൈറ്റ് ഹൗസ് പോലെയാണ്. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും നിങ്ങള്പ്രകാശമായിരിക്കൂ. എല്ലാവര്ക്കും ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കുമുള്ള വഴി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കൂ. ദുഃഖധാമത്തില്എല്ലാവരുടെ തോണിയും കുടുങ്ങിയിരിക്കുകയാണ് അപ്പോഴാണ് ബാബയോട്, തോണിക്കാരാ ഞങ്ങളുടെ തോണിയെ അക്കരെയെത്തിക്കൂ, അല്ലയോ തോണിക്കാരാ എല്ലാവരുടെ തോണിയും കുടുങ്ങിയിരിക്കുകയാണ്എന്നു പറയുന്നത്.അവരെ രക്ഷിക്കാന്ആര്ക്ക് സാധിക്കും? അതിനായി രക്ഷാസൈന്യമൊന്നുമില്ല. പേരെല്ലാം വച്ചിട്ടുണ്ട്,എന്നാല്വാസ്തവത്തില്രക്ഷാസൈന്യം നിങ്ങളാണ്.നിങ്ങള്ഓരോരുത്തരേയും രക്ഷിക്കുന്നു. എല്ലാവരും അഞ്ച് വികാരങ്ങളാകുന്ന ചങ്ങലയില്കുടുങ്ങിയിരിക്കുകയാണ് അതുകൊണ്ടാണ്, ഞങ്ങളെ മോചിപ്പിക്കൂ, രക്ഷിക്കൂഎന്നു പറയുന്നത. ബാബ പറയുന്നു, ഓര്മ്മയാകുന്ന യാത്രയിലൂടെ നിങ്ങള്ക്ക് അക്കരെയെത്താം. ഇപ്പോഴെല്ലാവരും കുടുങ്ങിയിരിക്കുകയാണ്. ബാബയെ തോട്ടക്കാരനെന്നും പറയും. എല്ലാ കാര്യങ്ങളും സമയത്തിന്റേതാണ്. നിങ്ങള്ക്ക് പൂക്കളായി മാറണം, ഇപ്പോഴെല്ലാവരും മുള്ളുകളാണ് അഥവാ ഹിംസിക്കുന്നവരാണ്. ഇപ്പോള്അഹിംസകരായി മാറി പാവനമായി മാറണം. ആരാണോ ധര്മ്മസ്ഥാപന ചെയ്യുന്നത്, അവര്പവിത്രാത്മാക്കളായാണ് വരുന്നത് . അവര്ക്ക് അപവിത്രരാകാന്സാധിക്കില്ല. ആദ്യമാദ്യം വരുമ്പോള്പവിത്രമായതുകാരണം ആത്മാവിനും ശരീരത്തിനും ദുഃഖം ഉണ്ടാകുന്നില്ല. കാരണം അവരില്പാപമില്ല. നമ്മളെല്ലാവരും എപ്പോള്പവിത്രമായിരുന്നോ അപ്പോള്ഒരു പാപവും ഉണ്ടായിരുന്നില്ല. അതുപോലെ മറ്റുള്ളവരിലും ഉണ്ടായിരിക്കില്ല. ഓരോ കാര്യത്തെക്കുറിച്ചും ചിന്തിക്കണം. പരംധാമത്തില്നിന്നും ആത്മാക്കള്വന്ന് ധര്മ്മസ്ഥാപന ചെയ്യുന്നു. അവരുടേയും രാജവംശം ഉണ്ടാകും. സിക്ക് ധര്മ്മത്തിന്റേയും രാജവംശം ഉണ്ടാകും. സന്യാസിമാരുടെ രാജവംശം ഉണ്ടാകുന്നില്ല, രാജാക്കന്മാരും ഉണ്ടാകുന്നില്ല. സിക്ക് ധര്മ്മത്തില്മഹാരാജാക്കന്മാരെല്ലാം ഉണ്ടാകുമ്പോള്സ്ഥാപന ചെയ്യാന്വേണ്ടി വരുന്നത് പുതിയ ആത്മാക്കളായിരിക്കും. ക്രിസ്തു വന്ന് ക്രിസ്തുധര്മ്മം സ്ഥാപിച്ചു, ബുദ്ധന്‍ –ബുദ്ധധര്മ്മം സ്ഥാപിച്ചു, ഇബ്രാഹിംഇസ്ലാം ധര്മ്മംഎല്ലാവര്ക്കും പേരിന്റെ ആനുകൂല്യവും ലഭിക്കുന്നു. ദേവീദേവതാധര്മ്മത്തിന് പേരുതന്നെയില്ല. നിരാകാരനായ ബാബ വന്ന് ദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ബാബ ദേഹധാരിയല്ല. ആരാണോ ധര്മ്മസ്ഥാപകര്അവരുടെ ദേഹത്തിന് നാമമുണ്ട്, ഇത് ദേഹധാരിയല്ല. രാജവംശം പുതിയ ലോകത്തിലും ഉണ്ടാകും. ബാബ പറയുന്നുകുട്ടികളേ, ആത്മീയ സൈനികരാണെന്ന് മനസ്സിലാക്കൂ. ലോകത്തിലെ സൈന്യത്തിലെല്ലാം സൈന്യാധിപന്ഉണ്ടായിരിക്കും. സൈന്യാധിപന്വന്ന്, അറ്റന്ഷന്‍…എന്നു പറയാറുണ്ട് ,എല്ലാവരും പെട്ടെന്ന് എഴുന്നേറ്റ് നില്ക്കും. അവരോരോരുത്തരും തന്റേതായ ഗുരുക്കന്മാരെ ഓര്മ്മിച്ച് ശാന്തമായിട്ടിരിക്കും. പക്ഷേ അത് അസത്യമായ ശാന്തിയാണ്നമ്മള്ആത്മാക്കളാണ്, നമ്മുടെ ധര്മ്മം ശാന്തിയാണ്, ആരെയാണ് ഓര്മ്മിക്കേണ്ടത് എന്നെല്ലാം നിങ്ങള്ക്കറിയാം.ഇപ്പോള്നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചു. ജ്ഞാനസഹിതം ഓര്മ്മയിലിരിക്കുന്നതിലൂടെ പാപം ഭസ്മമാകും എന്ന അറിവ് ആര്ക്കുമില്ല. മനുഷ്യര്ഇത് മനസ്സിലാക്കുന്നില്ലഞാന്ആത്മാവ് ശാന്തസ്വരൂപമാണ്. നമുക്ക് ശരീരത്തില്നിന്നും വേറിട്ടിരിക്കണം. ഇവിടെ നിങ്ങള്ക്ക് ബലം ലഭിക്കുകയാണ് ഇതിലൂടെ നിങ്ങള്ക്ക് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയിലിരിക്കാന്സാധിക്കും. ബാബ മനസ്സിലാക്കിത്തരികയാണ്എങ്ങിനെ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി വേറിട്ടിരിക്കാം. നിങ്ങള്ക്കറിയാം നമ്മള്ആത്മാക്കള്ക്ക് ഇപ്പോള്തിരിച്ചുപോകണം. നമ്മളെല്ലാവരും പരംധാമത്തില്വസിച്ചിരുന്നവരാണ്. ഇത്രയും ദിവസമായപ്പോള്വീട് മറന്നുപോയിരിക്കുന്നു, നമുക്ക് വീട്ടിലേക്ക് പോകണം എന്ന് ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ. പതിതമായ ആത്മാവിന് വീട്ടിലേക്ക് തിരിച്ചുപോകാന്സാധിക്കില്ല. ഇങ്ങനെ മനസ്സിലാക്കിത്തരാനും ആരുമുണ്ടായിരുന്നില്ല. ബാബ മനസ്സിലാക്കിത്തരികയാണ്ഓര്മ്മിക്കേണ്ടത് ഒരാളെയാണ്. മറ്റുള്ളവരെ ഓര്മ്മിക്കുന്നതിലൂടെ എന്താണ് പ്രയോജനം! മനസ്സിലാക്കൂ, ഭക്തിമാര്ഗ്ഗത്തില്ശിവ ശിവയെന്ന് പറഞ്ഞുകൊണ്ടിരിക്കും, ഇതിലൂടെ എന്താണ് ഉണ്ടാകുന്നത് എന്ന് ആര്ക്കും അറിയില്ല. ശിവനെ ഓര്മ്മിക്കുന്നതിലൂടെ പാപങ്ങള്ഭസ്മമാകുമോഇതും ആര്ക്കും അറിയില്ല. ശബ്ദം ഉണ്ടാകും. കാര്യങ്ങളിലൂടെ യാതൊരു പ്രയോജനവുമില്ല. ബാബ എല്ലാ ഗുരുക്കന്മാരുടേയും അനുഭവിയല്ലേ

 

ബാബ പറയുകയാണ് അല്ലയോ അര്ജ്ജുനാ, ഇതെല്ലാം ഉപേക്ഷിക്കൂസത്ഗുരുവിനെ ലഭിച്ചു ഇനി ഇതിന്റെയൊന്നും ആവശ്യമില്ല. സത്ഗുരു അക്കരെ കടത്തുന്ന ബാബ പറയുകയാണ്ഞാന്നിങ്ങളെ ആസുരീയലോകത്തില്നിന്നും അക്കരെയെത്തിക്കുകയാണ്. വിഷയസാഗരത്തില്നിന്നും മറികടക്കണം. എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരികയാണ്. തോണിക്കാരന്തോണി തുഴയുന്ന ആളാണ് പക്ഷേ മനസ്സിലാക്കുന്നതിനുവേണ്ടി പേര് വച്ചിരിക്കുകയാണ്. ബാബയെപ്രാണേശ്വരായ ബാബ അഥവാ ജീവദാനം നല്കുന്നത് ബാബയാണ് എന്നാണ് പറയുന്നത്. ബാബ അമരനാക്കി മാറ്റുന്നു. പ്രാണനെന്ന് ആത്മാവിനെയാണ് പറയുന്നത്. ആത്മാവ് പോയാല്‍ , പ്രാണന്പോയിഎന്നു പറയില്ലേ. പിന്നീട് ശരീരത്തെ വെച്ചിരിക്കില്ല. ആത്മാവുണ്ടെങ്കില്ശരീരത്തിനും ആരോഗ്യമുണ്ട് ആത്മാവില്ലെങ്കില്ശരീരം അഴുകാന്തുടങ്ങും. അതിനെ വെച്ചിരുന്ന് എന്തു ചെയ്യാനാണ്. മൃഗങ്ങള്പോലും അങ്ങനെ ചെയ്യില്ല. കേവലം  കുരങ്ങന്മാത്രം, അതിന്റെ കുട്ടി മരിച്ചാലും അഴുകിയാല്പോലും ജഡത്തെ ഉപേക്ഷിക്കില്ല, തൂക്കിയിട്ട് നടക്കും, അത് മൃഗമല്ലേ, നിങ്ങള്മനുഷ്യരല്ലേ. ശരീരം ഉപേക്ഷിച്ചാല്പിന്നെ, പെട്ടെന്ന് മറവ് ചെയ്യൂ എന്ന് പറയും. മനുഷ്യര്പറയും, സ്വര്ഗ്ഗത്തില്പോയിമൃതദേഹം എടുക്കുമ്പോള്ആദ്യം കാല് ശ്മശാനത്തിന്റെ ഭാഗത്തേക്കായിരിക്കും. പിന്നീട് എപ്പോഴാണോ ഉള്ളിലേക്ക് കടക്കുന്നത്, പൂജയെല്ലാം ചെയ്യുമ്പോള്മനസ്സിലാക്കും ഇപ്പോള്സ്വര്ഗ്ഗത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോള്തല തിരിച്ച് ശ്മശാനത്തിന്റെ ഭാഗത്തേക്കാക്കും. നിങ്ങള്കൃഷ്ണന്നരകത്തെ ചവിട്ടിമാറ്റുന്നതായിട്ട് കൃത്യമായി കാണിച്ചിട്ടുണ്ട്. കൃഷ്ണന്റെ ശരീരമല്ല. പേരും രൂപവും എല്ലാം മാറുന്നുണ്ട്. എത്ര കാര്യങ്ങള്ബാബ മനസ്സിലാക്കിത്തരുന്നു. ശേഷം ബാബ പറയുന്നുമന്മനാഭവ

 

ഇവിടെ വന്നിരിക്കുമ്പോള്അറ്റന്ഷന്ഉണ്ടായിരിക്കണം. ബുദ്ധി ബാബയിലായിരിക്കണം. നിങ്ങളുടെ അറ്റന്ഷന്സദാ കാലത്തേക്കു വേണ്ടിയാണ്. ഏതുവരെ ജീവിക്കുന്നോ, ബാബയെ ഓര്മ്മിക്കണം. ഓര്മ്മയിലൂടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഭസ്മമാകും. ഓര്മ്മിക്കുന്നില്ലായെങ്കില്പാപം ഭസ്മമാകില്ല. ബാബയെ ഓര്മ്മിക്കണം, ഓര്മ്മിക്കുമ്പോള്കണ്ണുകള്അടക്കരുത്. സന്യാസിമാര്കണ്ണുകളടച്ചിരിക്കുന്നു. ചിലര്സ്ത്രീകളുടെ മുഖത്തുപോലും നോക്കില്ല. പട്ട കെട്ടിയിട്ടിരിക്കും. ഇവിടെ നിങ്ങളിരിക്കുമ്പോള്രചയിതാവിന്റേയും രചനയുടെയും ആദി മദ്ധ്യ അന്ത്യത്തിന്റെ സ്വദര്ശനചക്രത്തെ കറക്കണം. നിങ്ങള്ലൈറ്റ് ഹൗസല്ലേ. ഇതാണ് ദുഃഖധാമം, ഒരു കണ്ണില്ദുഖഃധാമവും, മറുകണ്ണില്സുഖധാമവുമാണ്. എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും സ്വയം ലൈറ്റ്ഹൗസാണെന്ന് മനസ്സിലാക്കൂ. ബാബ വ്യത്യസ്തമായ യുക്തികളിലൂടെ പറഞ്ഞുതരികയാണ്. നിങ്ങള്സ്വയത്തേയും സംരക്ഷിക്കണം. നിങ്ങള്ലൈറ്റ് ഹൗസായി മാറുന്നതിലൂടെ തന്റെ മംഗളവും ചെയ്യുന്നു, ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം, ആരെ വഴിയില്കിട്ടിയാലും അവര്ക്ക് പറഞ്ഞുകൊടുക്കണം. പരിചയമുള്ളവരെ കാണാറുണ്ടല്ലോ, അവര്പരസ്പരം കാണുമ്പോള്രാമ,രാമാ എന്ന് പറയും.അവരോട് , താങ്കള്ക്കറിയാമോ ഇത് ദുഃഖധാമമാണ്, ശാന്തിധാമവും സുഖധാമവുമുണ്ട്. താങ്കള്ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകാന്ആഗ്രഹിക്കുന്നുണ്ടോഎന്ന് ചോദിക്കൂ. 3 ചിത്രങ്ങള്മനസ്സിലാക്കിക്കൊടുക്കാന്വളരെ സഹജമാണ്. താങ്കള്ക്ക് സൂചന തരുകയാണ്. ലൈറ്റ് ഹൗസും സൂചനയല്ലേ നല്കുന്നത്. തോണി രാവണന്റെ ജയിലില്തൂങ്ങിക്കിടക്കുകയാണ്. മനുഷ്യന്, മനുഷ്യരെ മോചിപ്പിക്കാന്സാധിക്കില്ല. ലോകത്തിലുള്ളതെല്ലാം കൃത്രിമമായ പരിധിയുള്ള കാര്യമാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. സാമൂഹ്യസേവനവും അതല്ല. വാസ്തവത്തില്സത്യമായ സേവ –  എല്ലാവരുടേയും തോണി അക്കരെയെത്തിക്കുക എന്നതാണ്മനുഷ്യരുടെ സേവനം എങ്ങനെ ചെയ്യാമെന്ന് നിങ്ങളുടെ ബുദ്ധിയില്ഉണ്ടാകണം 

 

ആദ്യം പറയണംമുക്തിധാമത്തിലേക്ക് പോകുന്നതിനുവേണ്ടിയും, ഈശ്വരനെ ലഭിക്കുന്നതിനുവേണ്ടിയും നിങ്ങള്ഗുരുവിന്റെ അടുക്കല്പോകാറില്ലേപക്ഷേ ലഭിക്കുന്നില്ല. ലഭിക്കാനുള്ള വഴി ബാബയാണ് പറഞ്ഞുതരുന്നത്. ലോകത്തിലുള്ളവര്മനസ്സിലാക്കുന്നത് ശാസ്ത്രങ്ങളെല്ലാം പഠിക്കുന്നതിലൂടെ ഭഗവാനെ ലഭിക്കുമെന്നാണ്, ആശവെക്കുകയാണ് എപ്പോഴെങ്കിലും ഏതെങ്കിലും രൂപത്തില്ലഭിക്കുംഎപ്പോള്ലഭിക്കും ബാബ എല്ലാം നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു. നിങ്ങള്ചിത്രത്തില്‍,  ഒരാളെ ഓര്മ്മിക്കണം എന്നു കാണിച്ചിട്ടുണ്ട്. ആരെല്ലാം ധര്മ്മസ്ഥാപകരുണ്ടോ അവരും സൂചിപ്പിക്കുകയാണ് കാരണം നിങ്ങള്പഠിപ്പിച്ചതാണ്. അവരും ഇതുപോലെ സൂചന നല്കുകയാണ്. സാഹബിനെ ജപിക്കൂ, ബാബ സത്ഗുരുവാണ്. അനേകപ്രകാരത്തിലുള്ള പഠിപ്പുകള്നല്കുന്നയാളെയാണ് ഗുരുവെന്ന് പറയുന്നത്. അശരീരിയായി മാറാനുള്ള പഠിപ്പ് ആര്ക്കും അറിയുന്നില്ല. നിങ്ങള്പറയൂ ശിവബാബയെ ഓര്മ്മിക്കൂ. ഭക്തര്ശിവന്റെ ക്ഷേത്രത്തിലേക്കെല്ലാം പോകുന്നു. അവര്ക്കും ശിവനെ ബാബയെന്നു പറയുന്ന ശീലമാണ് ഉള്ളത്.വേറെ ആരെയും ബാബയെന്ന് പറയാറില്ല. പക്ഷേ അവര്നിരാകാരനെയല്ല ഓര്മ്മിക്കുന്നത്. ശരീരധാരിയെയാണ്. ശിവന്നിരാകാരനാണ്, സത്യമായ ബാബയാണ്, എല്ലാവരുടേയും ബാബയാണ്. എല്ലാ ആത്മാക്കളും അശരീരിയാണ്

നിങ്ങള്കുട്ടികള്ഇവിടെയിരിക്കുമ്പോള് ലഹരിയിലിരിക്കൂ. നിങ്ങള്ക്കറിയാം നമ്മള്എങ്ങനെ കുടുങ്ങിക്കിടന്നവരായിരുന്നു. ഇപ്പോള്ബാബ വന്ന് വഴി പറഞ്ഞുതരികയാണ്, ബാക്കിയെല്ലാവരും കുടുങ്ങിയിരിക്കുകയാണ്, മോചിതരല്ല. ശിക്ഷകളനുഭവിച്ച് എല്ലാവരും മോചിതരാകും. നിങ്ങള്കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്, ശിക്ഷകള്അനുഭവിച്ച് പദവി നേടണ്ട. ശിക്ഷകള്വളരെയധികം അനുഭവിക്കുമ്പോള്പദവി ഭ്രഷ്ടമാകും, ശിക്ഷകള്അനുഭവിക്കുന്നില്ലായെങ്കില്നല്ല പദവി ലഭിക്കും. ഇതാണ് മുള്ളുകള്നിറഞ്ഞ കാട്. എല്ലാവരും പരസ്പരം മുള്ളുകൊണ്ട് കുത്തിക്കൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗത്തെയാണ് ഈശ്വരന്റെ പൂന്തോട്ടമെന്ന് പറയുന്നത്. സ്വര്ഗ്ഗമുണ്ടായിരുന്നു എന്ന് ക്രിസ്ത്യാനികളും പറഞ്ഞിരുന്നു. ചില സമയത്ത് സാക്ഷാത്കാരവും ഉണ്ടായിരുന്നു. ധര്മ്മത്തിലുള്ളവരാണെങ്കില്അവര്വീണ്ടും തന്റെ ധര്മ്മത്തിലേക്ക് വരും. ബാക്കി കേവലം കണ്ടതില്മാത്രമെന്തു പ്രയോജനം! കാണുന്നതിലൂടെ ആര്ക്കും പോകാന്സാധിക്കില്ല. ബാബയെ തിരിച്ചറിഞ്ഞ് ജ്ഞാനമെടുക്കണം. എല്ലാവര്ക്കും വരാന്സാധിക്കില്ല. ദേവതകള്വളരെ കുറച്ചുപേരാണ്. ഇപ്പോള്ഇത്രയും ഹിന്ദുക്കളാണ്, വാസ്തവത്തില്ദേവതകളായിരുന്നില്ലേ. എന്നാല്അവര്പാവനമായിരുന്നു, ഇവര്പതിതമാണ്. പതിതരെ ദേവതകളെന്ന് പറയുന്നത് ശോഭനീയമല്ല. ഇത് ഒരു ധര്മ്മമാണ്, ഇതിനെത്തന്നെയാണ് ധര്മ്മഭ്രഷ്ടരെന്നും കര്മ്മഭ്രഷ്ടരെന്നും പറയുന്നത്. ആദിസനാതന ധര്മ്മത്തെ ഹിന്ദുധര്മ്മമെന്ന് പറയുന്നു.

 

നമ്മള്കുട്ടികള്ക്ക് വളരെ പ്രിയപ്പെട്ടത് ബാബയാണ്, ബാബ നിങ്ങളെ എന്തില്നിന്നും എന്താക്കി മാറ്റുകയാണ്. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന്സാധിക്കും ബാബ എങ്ങിനെയാണ് വരുന്നത്. ദേവതകളുടെ കാലു പോലും പഴയ തമോപ്രധാനമായ സൃഷ്ടിയില്പതിയുന്നില്ല എങ്കില്ബാബ എങ്ങിനെ വരുന്നുണ്ടാകും? ബാബ നിരാകാരനാണ്. ബാബക്ക് തന്റേതായ കാലില്ല. അതുകൊണ്ട് ഇദ്ദേഹത്തിലേക്ക് പ്രവേശിക്കുകയാണ്

 

ഇപ്പോള്നിങ്ങള്കുട്ടികള്ഈശ്വരീയ ലോകത്തിലാണിരിക്കുന്നത്, മറ്റുള്ളവര്ആസുരീയ ലോകത്തിലാണ്. ഇത് വളരെ ചെറിയ സംഗമയുഗമാണ്. നിങ്ങള്മനസ്സിലാക്കണം, നമ്മള്ദൈവീകലോകത്തിലുമല്ല, ആസുരീയ ലോകത്തിലുമല്ല. നമ്മുടേത് ഈശ്വരീയ ലോകമാണ്.നമ്മളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ബാബ വന്നിരിക്കുകയാണ്. ബാബ പറയുകയാണ് അതാണ് എന്റെ വീട്. നിങ്ങളുടെ സേവനത്തിനായി ഞാന്എന്റെ വീടുപേക്ഷിച്ച് വന്നിരിക്കുകയാണ്. ഭാരതം സുഖധാമമായി മാറിക്കഴിഞ്ഞാല്ഞാന്പിന്നീട് വരില്ല. ഞാന്വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല, നിങ്ങളാണ് മാറുന്നത്. ഞാന്ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്. ബ്രഹ്മാണ്ഡത്തില്എല്ലാം വരുന്നുണ്ട്. ഇപ്പോഴും അവിടെ അധികാരിയായി ഇരിക്കുന്നവരുണ്ട്, അവര്ക്കും ഇവിടേക്ക് വരണം, പക്ഷേ അവര്വന്ന് വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. മനസ്സിലാക്കിത്തരാന്വളരെയധികമുണ്ട്. ചില വിദ്യാര്ത്ഥികള്വളരെ നല്ലതാണ്. സ്കോളര്ഷിപ്പ് നേടുന്നു. അത്ഭുതമാണ്, ഇവിടെയിരുന്നുകൊണ്ട് പവിത്രമായി മാറി വീണ്ടും പോയി പതിതമായി മാറുന്നു. ഇങ്ങിനെയുള്ള പാകപ്പെടാത്തവരെ കൊണ്ടുവരരുത്. ബ്രാഹ്മണിയുടെ ജോലിയാണ് നിര്ണ്ണയിച്ചു കൊണ്ടുവരിക എന്നത്. നിങ്ങള്ക്കറിയാം ആത്മാവ് ശരീരത്തെ ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കുകയാണ്. ആത്മാവിന് അവിനാശിയായ പാര്ട്ട് ലഭിച്ചിരിക്കുകയാണ്. ശരി

 

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

 

ധാരണയ്ക്കുളള മുഖ്യമായ സാരം:-

 

1) ലൈറ്റ് ഹൗസായി മാറി എല്ലാവര്ക്കും ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കുമുള്ള വഴി പറഞ്ഞുകൊടുക്കണം. എല്ലാവരുടെ തോണിയേയും ദുഃഖധാമത്തില്നിന്നും രക്ഷിക്കുന്നതിനുള്ള സേവനം ചെയ്യണം. സ്വമംഗളവും ചെയ്യണം

 

2) തന്റെ ശാന്തസ്വരൂപസ്ഥിതിയില്സ്ഥിതി ചെയ്തുകൊണ്ട് ശരീരത്തില്നിന്നും വേറിടുന്നതിനുള്ള അഭ്യാസം ചെയ്യണം. ഓര്മ്മിക്കുമ്പോള്കണ്ണുകള്തുറന്നിരിക്കണം, ബുദ്ധിയിലൂടെ രചയിതാവിനേെയും രചനയെയും സ്മരിക്കണം

 

വരദാനംതന്റെ സങ്കല്പങ്ങളെ ശുദ്ധവും,ജ്ഞാനസ്വരൂപവും,ശക്തിസ്വരൂപവുമാക്കി മാറ്റുന്ന സമ്പൂര്ണ്ണ  പവിത്രരായി ഭവിക്കട്ടെ.

 

ബാബക്ക് സമാനമാകുന്നതിനായി പവിത്രതയുടെ ഫൗണ്ടേഷനെ ഉറപ്പുള്ളതാക്കൂ.ഫൗണ്ടേഷനില്ബ്രഹ്മചര്യവ്രതം ധാരണ ചെയ്യുക എന്നത് സാധാരണമായ കാര്യമാണ്.ഈയൊരു കാര്യത്തില്മാത്രം സന്തോഷിച്ചിരിക്കരുത്.ദൃഷ്ടി,മനോഭാവം എന്നിവയുടെ പവിത്രതക്ക്  കൂടുതല്അടിവരയിടണം.ഒപ്പം തന്റെ സങ്കല്പങ്ങളെ ശുദ്ധവും, ജ്ഞാനസ്വരൂപവുമാക്കി മാറ്റണം.ഇപ്പോള്സങ്കല്പങ്ങള്വളരെയധികം ദുര്ബലമാണ്. ദുര്ബലതയെ സമാപ്തമാക്കിയാല്മാത്രമേ സമ്പൂര്ണ്ണപവിത്ര ആത്മാവ് എന്ന് പറയാനാവുകയുള്ളൂ.

 

സ്ലോഗന്‍ – ദൃഷ്ടിയില്എല്ലാവര്ക്കും വേണ്ടി ശുഭ ഭാവനയും,കരുണയുമുണ്ടെങ്കില്അഭിമാനമോ, അപമാനമോ അല്പംപോലും തോന്നുകയില്ല.

മുരളി- ഓഡിയോ

ട്രാഫിക് കൺട്രോൾ

5 :45 am - സ്നേഹം

7 :00 am - ജ്ഞാനം
10 :30 am - ശാന്തി
12 :00 pm - ശക്തി
05 :30 pm - ആനന്ദം
07 :30 pm - സുഖം
09 :30 pm - പവിത്രത
Scroll to Top