ബ്രാഹ്മണ ജീവിതം – അമൂല്യജീവിതം

Date : Rev. 14-10-2018 / AV 18-02-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് സദാ സ്നേഹത്തില്‍ ലയിച്ചിരിക്കുന്ന കുട്ടികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ സ്നേഹസാഗരം വന്നിരിക്കുകാണ്. ഏതുപോലെ സ്നേഹത്തോടുകൂടി ബാബയെ ഓര്‍മ്മിക്കുന്നുവോ അതുപോലെ ബാബയും സ്നേഹി കുട്ടികള്‍ക്ക് കോടിമടങ്ങ് റിട്ടേണ്‍ നല്‍കുന്നതിനു വേണ്ടി സാകാര സൃഷ്ടിയില്‍ കൂടിക്കാഴ്ച നടത്തുവാന്‍ വരുന്നു. ബാബ കുട്ടികളെ തനിക്കു സമാനം നിരാകാരിയും അശരീരിയുമാക്കിമാറ്റുന്നു. കുട്ടികള്‍ സ്നേഹം കൊണ്ട് നിരാകാരിയെയും ആകാരിയെയും സാകാരിയാക്കി മാറ്റുന്നു. ഇതാണ് കുട്ടികളുടെ സ്നേഹം കാണിക്കുന്ന അത്ഭുതം. കുട്ടികളുടെ ഇപ്രകാരമുള്ള സ്നേഹം കണ്ട് ബാബ ഹര്‍ഷിതനാവുകയാണ്. കുട്ടികളുടെ ഗുണഗണങ്ങളുടെ പാട്ടു പാടുകയാണ്. ബാബയുടെ കൂട്ടുകെട്ടിന്‍റെ നിറം പിടിച്ച് കുട്ടികള്‍ ബാബക്കു സമാനമാവുകയാണ്. ഇപ്രകാരം ബാബയെ ഫോളോ ചെയ്യുന്ന കുട്ടികള്‍ ആജ്ഞാകാരിയെന്നും, വിശ്വസ്തരെന്നും, അനുസരണയുള്ളവരെന്നും, സത്യ സത്യമായ അമൂല്യ രത്നങ്ങളെന്നും അറിയപ്പെടുന്നു. നിങ്ങള്‍ക്കു മുന്നില്‍ സ്ഥൂലമായ വൈരങ്ങളും വജ്രങ്ങളും വെറും മണ്‍ക്കട്ടക്കു സമാനമാണ്. അത്രയും അമൂല്യരായിട്ടുള്ളവരാണ്. ഞാന്‍ ബാപ്ദാദയുടെ കഴുത്തിലെ മാലയിലെ വിജയി അമൂല്യ രത്നമാണെന്ന് സ്വയം അനുഭവം ചെയ്യാറുണ്ടോ. അങ്ങനെയുള്ള സ്വമാനത്തില്‍ ഇരിക്കാറുണ്ടോ?

ഡബിള്‍ വിദേശികള്‍ക്ക് ലഹരിയും സന്തോഷവും ഉണ്ട്അവരെ ബാപ്ദാദ ഇത്രയും ദൂരത്തായിരുന്നിട്ടും ദൂരദേശത്തിരുന്നുകൊണ്ട് തിരഞ്ഞെടുത്ത് സ്വന്തമാക്കി. ലോകം ബാബയെ തിരഞ്ഞുകൊണ്ടിരിക്കുന്നു, ബാബ ഞങ്ങളെ തിരഞ്ഞുഅങ്ങനെ സ്വയം തോന്നാറുണ്ടോ. ലോകം മുഴുവന്‍ നിലവിളിക്കുകയാണ്വരൂ, നിങ്ങളാണെങ്കിലോ യഥാക്രമം ഏതു പാട്ടു പാടികൊണ്ടിരിക്കുകയാണ്? നിന്‍റെ കൂടെ ഇരിക്കും, നിന്‍റെ കൂടെ കഴിക്കും, സദാ നിന്‍റെ കൂടെയായിരിക്കും. എവിടെ നിലവിളി, എവിടെ സദാകാലത്തെ കൂട്ട്രാവും പകലും തമ്മിലുള്ള വ്യത്യാസമായില്ലേ. എവിടെ ഒരു സെക്കന്‍റിന്‍റെ അവിനാശിയായ പ്രാപ്തിക്കു വേണ്ടി ദാഹിക്കുന്ന ആത്മാക്കള്‍, എവിടെ പ്രാപ്തി സ്വരൂപരായ നിങ്ങള്‍ ആത്മാക്കള്‍അവര്‍ കീര്‍ത്തനം പാടികൊണ്ടിരിക്കുന്നു നിങ്ങളാണെങ്കിലോ ബാബയുടെ മടിയില്‍ കയറിയിരിക്കുന്നു. അവര്‍ നിലവിളിക്കുന്നവര്‍, നിങ്ങള്‍ ഓരോ ചുവടിലും ബാബുടെ മതമനുസരിച്ച് നടക്കുന്നവര്‍. അവര്‍ ദര്‍ശനത്തിനു വേണ്ടി ദാഹിക്കുന്നവര്‍, നിങ്ങളാണെങ്കിലോ സ്വയം ദര്‍ശനീയ മൂര്‍ത്തിയായി മാറികൊണ്ടിരിക്കുന്നവരാണ്. ദുഖവും വേദനയും കുറച്ചു കൂടിയൊന്ന് വര്‍ദ്ധിച്ചോട്ടെ പിന്നെ നോക്കൂ ഒരു സെക്കന്‍റിന്‍റെ നിങ്ങളുടെ ദര്‍ശനത്തിനു വേണ്ടി, സെക്കന്‍റിന്‍റെ ഒരു ദൃഷ്ടിക്കു വേണ്ടി ദാഹിച്ച് അവര്‍ നിങ്ങള്‍ക്കു മുന്നില്‍ വരും.            

ഇപ്പോള്‍ നിങ്ങള്‍ ക്ഷണിക്കുന്നു, വിളിക്കുന്നു. കുറച്ചു കഴിഞ്ഞാല്‍ ഒരു സെക്കന്‍റ് നിങ്ങളെ ഒന്ന് കാണുവാന്‍ അവര്‍ വളരെയധികം പരിശ്രമിക്കുംഞങ്ങളൊന്ന് കണ്ടോട്ടെ എന്നു പറയും. അങ്ങനെയുള്ള സാക്ഷാത് സാക്ഷാത്ക്കാര സ്വരൂപരായിരിക്കും നിങ്ങളെല്ലാവരുടേതും. അങ്ങനെയുള്ള സമയത്ത് തന്‍റെ ശ്രേഷ്ഠ ജീവിതത്തെക്കുറിച്ചും ശ്രേഷ്ഠ പ്രാപ്തികളുടെ മഹത്വത്തെക്കുറിച്ചും കുട്ടികള്‍ക്കിടയിലും ധാരാളം പേര്‍ക്ക് തിരിച്ചറിവുണ്ടാകും. ഇപ്പോള്‍ അലസതയും സാധാരണതയും കാരണം തന്‍റെശ്രേഷ്ഠതയും വിശേഷതയും മറന്നു പോകുന്നു. എന്നാല്‍ അപ്രാപ്തികളുള്ള ആത്മാക്കള്‍ പ്രാപ്തികള്‍ക്കായി ദാഹിച്ച് നിങ്ങള്‍ക്കു മുന്നില്‍ വരുമ്പോള്‍ അവര്‍ ആരാണെന്നും നിങ്ങളാരാണെന്നും നിങ്ങള്‍ക്ക് കൂടുതലായി ബോദ്ധ്യപ്പെടും. ഇപ്പോള്‍ ബാപ്ദാദയിലൂടെ സഹജമായി വളരെയധികം ഖജനാവുകള്‍ ലഭിക്കുന്നതു കാരണം ഇടയ്ക്കൊക്കെ സ്വയത്തെയും ഖജനാവിനെയും സാധാരണമെന്നു ധരിച്ചു പോകുന്നുഎന്നാല്‍ ഓരോ ഓരോ മഹാവാക്യങ്ങളും, ഓരോ ഓരോ സെക്കന്‍റും, ബ്രാഹ്മണ ജീവിതത്തിലെ ഓരോ ഓരോ ശ്വാസവും എത്രയോ ശ്രേഷ്ഠമാണ്. അത് മുന്നോട്ട് പോകുന്തോറും കൂടുതലായി അനുഭവിച്ചറിയുവാന്‍ സാധിക്കും. ബ്രാഹ്മണ ജീവിതത്തിലെ ഓരോ സെക്കന്‍റും ഒരു ജന്മത്തേക്കല്ല ജന്മജന്മാന്തരത്തേക്കുള്ള പ്രാലബ്ധി നേടി തരുന്നതാണ്. ഒരു സെക്കന്‍റു പോയി എന്നാലര്‍ത്ഥം അനേക ജന്മത്തേപ്രാലബ്ധി പോയി. അപ്രകാരം അമൂല്യ ജീവിതം നയിക്കുന്ന ശ്രേഷ്ഠ ആത്മാക്കളാണ്. ശ്രേഷ്ഠ ഭാഗ്യശാലികളായ വിശേഷ ആത്മാക്കളാണ്. മനസ്സിലായോ ആരാണെന്ന്? അങ്ങനെയുള്ള ശ്രേഷ്ഠ കുട്ടികളെ കാണുവാനാണ് ബാബ വന്നിരിക്കുന്നത്. ഡബിള്‍ വിദേശി കുട്ടികള്‍ക്ക് ഇക്കാര്യം സദാ ഓര്‍മ്മയില്‍ ഉണ്ടല്ലോ അല്ലേ. അതോ ഇടയ്ക്ക് ഓര്‍മ്മിക്കുകയും ഇടയ്ക്ക് മറക്കുകയുമാണോ? ഓര്‍മ്മയുടെ സ്വരൂപമായല്ലോ അല്ലേ! ഓര്‍മ്മിക്കുന്നവരല്ല, ഓര്‍മ്മയുടെ സ്വരൂപമായി മാറണം. ശരി

ഇപ്രകാരം സദാ മിലനം ആഘോഷിക്കുന്ന, സദാ ബാബയുടെ കൂട്ടുകെട്ടിന്‍റെ നിറം പിടിച്ചിരിക്കുന്ന, സദാ സ്വയത്തിന്‍റെയും, സമയത്തിന്‍റെയും, സര്‍വ്വ പ്രാപ്തികളുടെയും മഹത്വത്തെ മനസ്സിലാക്കുന്ന, സദാ ഓരോ ചുവടിലും ഫോളോ ഫാദര്‍ ചെയ്യുന്ന, അങ്ങനെയുള്ള സിക്കീലദകളായ സുപുത്രരായ കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും

പോളണ്ട് തുടങ്ങി അന്യ ദേശങ്ങളില്‍ നിന്നും വന്നിട്ടുള്ള പുതിയ കുട്ടികളോട്എല്ലാവരും സ്വയത്തെ ഭാഗ്യവാനെന്നു മനസ്സിലാക്കുന്നുണ്ടോ, ഏതു ഭാഗ്യമാണ്? ശ്രേഷ്ഠ ഭൂമിയില്‍ വരുന്നതു തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. ഭൂമി മഹാന്‍ തീര്‍ത്ഥ ഭൂമിയാണ്. ഇവിടെ എത്തി എന്നതു തന്നെ ഭാഗ്യമാണ്. പക്ഷെ ഇനി മുന്നോട്ട് എന്തു ചെയ്യും? ഓര്‍മ്മയിലിരിക്കണം, ഓര്‍മ്മയുടെ അഭ്യാസത്തെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കണം. ആര് എത്രമാത്രം പഠിക്കുന്നുവോ അത്രയും അവരെ മുന്നോട്ട് കൊണ്ടു പോകണം. സദാ സംബന്ധത്തിലിരിക്കുമെങ്കില്‍ സംബന്ധത്തിലൂടെ വളരെയധികം പ്രാപ്തികള്‍ ഉണ്ടായികൊണ്ടിരിക്കും. എന്തുകൊണ്ട്? ഇന്നത്തെ ലോകത്തില്‍ എല്ലാവരും ശാന്തിയും സന്തോഷവും രണ്ടും ആഗ്രഹിക്കുന്നു. ഇത് രണ്ടും രാജയോഗത്തിന്‍റെ അഭ്യാസത്തിലൂടെ സദാ പ്രാപ്തമാണ് പ്രാപ്തി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എളുപ്പ വഴി, ഇത് വിടാതിരിക്കുക. കൂടെ സൂക്ഷിച്ചു വയ്ക്കുക. വളരെയധികം സന്തോഷമുണ്ടാകും, മറ്റുള്ളവര്‍ക്കും സത്യമായ സന്തോഷം പങ്കിട്ടു നല്‍കുവാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് കേള്‍പ്പിച്ചു കൊടുക്കണം, അവര്‍ക്ക് വഴി പറഞ്ഞു കൊടുക്കണം. വിശ്വത്തില്‍ എത്രയോ ആത്മാക്കളുണ്ട്, അതില്‍ നിങ്ങള്‍ കുറച്ച് ആത്മാക്കളാണ് ഇവിടെ എത്തിചേര്‍ന്നിരിക്കുന്നത്. ഇതും ഭാഗ്യത്തിന്‍റെ ലക്ഷണമാണ്. ശാന്തികുണ്ഡത്തില്‍ എത്തിയിരിക്കുന്നു. ശാന്തി എല്ലാവര്‍ക്കും ആവശ്യമാണ്. സ്വയം ശാന്തമായിരിക്കുന്നു, മറ്റുള്ളവര്‍ക്ക് ശാന്തി നല്‍കികൊണ്ടിരിക്കുന്നുഇതാണ് മാനവന്‍റെ വിശേഷത. ശാന്തിയില്ലെങ്കില്‍ മാനവ ജീവിതം തന്നെ പിന്നെ എന്താണ്? ആത്മീകമായ അവിനാശിയായ ശാന്തി. സ്വയത്തിനും അനേകര്‍ക്കും സത്യമായ ശാന്തി പ്രാപ്തമാക്കാനുള്ള വഴി പറഞ്ഞു കൊടുക്കുവാന്‍ സാധിക്കും. പുണ്യാത്മാവായി തീരും. ഒരു അശാന്ത ആത്മാവിനു ശാന്തി നല്‍കുമെങ്കില്‍ എത്ര വലിയ പുണ്യമായിരിക്കും. സ്വയം ആദ്യം നിറവുള്ളവരാകൂ അപ്പോഴേ മറ്റുള്ളവരെ പ്രതി പുണ്യാത്മാവാകുവാന്‍ സാധിക്കൂ. ഇതു പോലൊരു പുണ്യം മറ്റൊന്നില്ല. ദുഖികളായ ആത്മാക്കള്‍ക്ക് സുഖ ശാന്തിയുടെ തിളക്കം കാണിച്ചു കൊടുക്കുവാന്‍ സാധിക്കും. എവിടെയാണോ ഇഷ്ടമുളളത് അവിടെ ഹൃദയത്തിന്‍റെ സങ്കല്പം പൂര്‍ത്തീകരിക്കപ്പെടുന്നു. ഇപ്പോള്‍ ബാബയിലൂടെ ലഭിച്ച സന്ദേശം കേള്‍പ്പിക്കുന്ന സന്ദേശിയായി നടക്കൂ

സേവാധാരികളോട്സേവനമാകുന്ന ലോട്ടറിയും സദാകാലത്തേക്ക്  സമ്പന്നമാക്കി മാറ്റുന്നു. സേവനത്തിലൂടെ സദാകാലത്തേക്ക് ഖജനാവുകളാല്‍ നിറവുള്ളവരാകുന്നു. എല്ലാവരും തന്നെ   നമ്പര്‍ വണ്‍ സേവനം ചെയ്തു. എല്ലാവരും ഫസ്റ്റ് പ്രൈസ്സ് നേടുന്നവരല്ലേ. സന്തോഷമായിരിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ് ഫസ്റ്റ് പ്രൈസ്സ്. അപ്പോള്‍ എന്തു മനസ്സിലാക്കിഎത്ര ദിവസം സേവനം ചെയ്തുവോ അത്രയും ദിവസം സ്വയം സന്തോഷമായിരിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്തോ അതോ ആരെങ്കിലുമൊക്കെ പിണങ്ങിയോ? സന്തോഷമായിരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുവെങ്കില്‍ നമ്പര്‍ വണ്ണായി. എല്ലാ കാര്യത്തിലും വിജയിക്കുക എന്നാലര്‍ത്ഥം നമ്പര്‍ വണ്ണായി. ഇതു തന്നെയാണ് സഫലത. സ്വയം അസ്വസ്ഥരാകാതിരിക്കുക മറ്റുള്ളവരെ അസ്വസ്ഥമാക്കാതിരിക്കുകഇതാണ് വിജയം. അപ്രകാരം സദാ വിജയി രത്നമായിരിക്കുക. വിജയം സംഗമയുഗത്തിന്‍റെ അധികാരമാണ്  കാരണം മാസ്റ്റര്‍ സര്‍വ്വശക്തിമാന്മാരല്ലേ.

സത്യമായ സേവാധാരി സദാ ആത്മീയ ദൃഷ്ടിയിലൂടെും ആത്മീയ വൃത്തിയിലൂടെും ആത്മീയ റോസാ പുഷ്പമായി മാറി  ആത്മാക്കളെ സന്തോഷിപ്പിക്കുന്നവരായിരിക്കും. എത്ര സമയമാണോ സേവനം ചെയ്തത് അത്രയും സമയം ആത്മീയ റോസാ പുഷ്പമായിരുന്നുകൊണ്ടാണോ സേവനം ചെയ്തത്? ഇടയ്ക്ക് മുള്ളുകളൊന്നും വന്നില്ലല്ലോ അല്ലേ. സദാ ആത്മീയ സ്മൃതിയിലായിരുന്നോ അതായത് ആത്മീയ റോസാ പുഷ്പത്തിന്‍റെ സ്ഥിതിയിലായിരുന്നോ. ഇവിടെ ഏതു പ്രകാരമാണോ അഭ്യാസം ചെയ്തത്, അതുപോലെ അവരവരുടെ സ്ഥാനങ്ങളില്‍ ഇതേ ശ്രേഷ്ഠ സ്ഥിതിയില്‍ കഴിയണം. താഴേക്ക് വരരുത്. എന്തു തന്നെ സംഭവിക്കട്ടെ, എങ്ങനെയുള്ള വായുമണ്ഡലവുമാകട്ടെറോസാ പുഷ്പം മുള്ളുകള്‍ക്കിടയില്‍ ഇരുന്നുകൊണ്ടും സ്വയം സദാ സുഗന്ധം നല്‍കുന്നു, മുള്ളുകള്‍ക്കിടയില്‍ മുള്ളായി പോകുന്നില്ല. അങ്ങനെയുള്ള പനിനീര്‍ പുഷ്പങ്ങള്‍ സദാ അന്തരീക്ഷത്തിന്‍റെ പ്രഭാവത്തില്‍ നിന്നും വേറിട്ടും പ്രിയപ്പെട്ടുമിരിക്കും. അവിടെ പോയിട്ട്എന്തു ചെയ്യാം മായ വന്നുഎന്നു പറഞ്ഞ് കത്തെഴുതരുത്. സദാകാലത്തേക്ക് മായാജീത്തായി പോവുകയല്ലേ. മായക്ക് വരുവാന്‍ ഇട കൊടുക്കരുത്. മായയുടെ നേര്‍ക്ക് വാതില്‍ സദാകാലത്തേക്ക് കൊട്ടി അടച്ചിരിക്കണം. അതിനുള്ള ഡബിള്‍ ലോക്കാണ് ഓര്‍മ്മയും സേവനവും. ഡബിള്‍ ലോക്കിട്ടിരിക്കുന്നിടത്തേക്ക് മായ വരില്ല.

ദാദിജിമാരോടും മറ്റ് മുതിര്‍ന്ന സഹോദരിമാരോടുംഏതു പോലെ ബാബ സദാ കുട്ടികളുടെ ഉണര്‍വും ഉത്സാഹവും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുവോ അതുപോലെ ഫോളോ ഫാദര്‍ ചെയ്യുന്ന കുട്ടികളാണ്. വിശേഷമായി ദേശ വിദേശത്തു നിന്നും വന്നിട്ടുള്ള എല്ലാ ടീച്ചേഴ്സിനും ബാപ്ദാദ ആശംസകള്‍ നല്‍കുകയാണ്. ഓരോരുത്തരും സ്വയം പേരു സഹിതം ബാബയുടെ സ്നേഹ സ്മരണകള്‍ക്ക് അധികാരിയാണെന്ന് മനസ്സിലാക്കി സ്വയം സ്വയത്തെ സ്നേഹിച്ചോളണം. ഓരോരുത്തരുടെ ഗുണങ്ങള്‍ പാടുവാന്‍ പോയാല്‍ എത്ര പേരുടെ പാടും. എല്ലാവരും നന്നായി പരിശ്രമിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ഷം ഉന്നതി പ്രാപ്തമാക്കിയിട്ടുണ്ട്, ഇനി മുന്നോട്ട് കൂടുതല്‍ കൂടുതലായി സേവനത്തില്‍ ഉന്നതി പ്രാപ്തമായി കൊണ്ടിരിക്കും. മനസ്സിലായോഇങ്ങനെ വിചാരിക്കരുത് ബാപ്ദാദ എന്‍റെ പേരു പറഞ്ഞില്ലല്ലോ, എല്ലാവരോടുമായിട്ടാണ് പറയുന്നത്. ഭക്തര്‍ ബാബയുടെ നാമം ഉരുവിടുന്നതിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു, ഈശ്വര നാമം സദാ നാവില്‍ കളിയാടണമെന്ന് ആഗ്രഹിക്കുന്നു, എന്നാല്‍ ബാബയുടെ നാവില്‍ ആരുടെ പേരാണ്? നിങ്ങള്‍ കുട്ടികളുടെ പേരാണ് ബാബയുടെ നാവില്‍, മനസ്സിലായോ. ശരി.

  ഡബിള്‍ വിദേശി സഹോദരി സഹോദരന്മാരുടെ ചോദ്യങ്ങള്ബാപ്ദാദയുടെ ഉത്തരം

ചോദ്യം:- വര്‍ഷത്തെ സേവനത്തിനു പുതിയ പദ്ധതികള്‍ എന്തെല്ലാമാണ്?

ഉത്തരം:- സമയത്തെ സമീപത്തേക്കു കൊണ്ടു വരുന്നതിനു വേണ്ടി ഒന്ന് സങ്കല്പങ്ങള്‍കൊണ്ട് അന്തരീക്ഷത്തെ ശക്തിശാലിയാക്കുവാനുള്ള സേവനം ചെയ്യണം. അതിനു വേണ്ടി സ്വന്തം സങ്കല്പങ്ങള്‍ക്കു മേല്‍ വിശേഷ ശ്രദ്ധ കൊടുക്കണം. രണ്ടാമതായി മറ്റുള്ളവരുടെ സേവനത്തിനു വേണ്ടി വിശേഷമായി അങ്ങനെയുള്ള ആത്മാക്കളെ കണ്ടു പിടിക്കണംഅവര്‍ സത്യമായ ശാന്തിയിലേക്കുള്ള മാര്‍ഗ്ഗം ഇവിടെ മാത്രമാണ് ലഭിക്കുക എന്നു മനസ്സിലാക്കിയവരായിരിക്കണം. ശാന്തി വിധി പ്രകാരമേ പ്രാപ്തമാകൂ എന്ന ശബ്ദം വര്‍ഷം മുഴങ്ങണം. ഒരേ ഒരു വിധിയേയുള്ളു, അത് വിശ്വത്തിനു ആവശ്യമായിട്ടുള്ളതുമാണ്അത് വിധി പ്രകാരമല്ലാതെ ലഭിക്കുകയുമില്ല. അന്തരീക്ഷം നാലു ഭാഗത്തും ഒരുമിച്ച് ഉണ്ടാക്കിയെടുക്കണം. ഭാരതത്തിലാകട്ടെ വിദേശത്താകട്ടെ ശാന്തിയുടെ തിളക്കം പ്രസിദ്ധ രൂപത്തില്‍ ഉണ്ടാകണം. നാലു ഭാഗത്തും എല്ലാവര്‍ക്കും ഇതിന്‍റെ ടച്ച് ലഭിക്കണം, ആകര്‍ഷണം ഉണ്ടാകണംയഥാര്‍ത്ഥ സ്ഥാനം ഇതാണ് എന്ന്. ഗവണ്‍മെന്‍റുകളുടെ ഭാഗത്തു നിന്നും യു എന്‍ ഉള്ളതുപോലെ, എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായിരിക്കും പോവുക. അതുപോലെ അശാന്തിയുടെ അന്തരീക്ഷമുണ്ടായാല്‍ എല്ലാവരുടെയും ശ്രദ്ധ ശാന്തി സന്ദേശം നല്‍കുന്ന ആത്മാക്കളുടെ നേര്‍ക്ക് വരണം. അശാന്തിയില്‍ നിന്നും രക്ഷപ്പെടുന്നതിനു ഒരൊറ്റ സ്ഥാനമേയുള്ളു എന്നവര്‍ക്ക് അനുഭവപ്പെടണം, ഇവിടെ ആശ്രയിക്കാംഅങ്ങനെയൊരു വായുമണ്ഡലം വര്‍ഷം ഉണ്ടാക്കണം. ജ്ഞാനം കൊള്ളാം, ജീവിതം കൊള്ളാം, രാജയോഗം കൊള്ളാംഇതൊക്കെ എല്ലാവരും പറയുന്നതാണ് പക്ഷെ യഥാര്‍ത്ഥ പ്രാപ്തി ഇവിടെ നിന്നുമാണ് ലഭിക്കുക, വിശ്വമംഗളം സ്ഥാനത്ത് വിധി പ്രകാരമാണ് നടക്കുക എന്ന ശബ്ദം മുഴങ്ങണം. മനസ്സിലായോഅതിനു വേണ്ടി വിശേഷമായി ശാന്തിയുടെ പരസ്യം കൊടുക്കൂ, ആര്‍ക്കെങ്കിലും ശാന്തി വേണമെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം ഇവിടെ ലഭിക്കുന്നതാണെന്ന്. ശാന്തി സപ്താഹം നടത്തൂ, ശാന്തി സാമഗമം നടത്തൂ, ശാന്തിയുടെ അനുഭൂതിക്കായി ശിബിരം വയ്ക്കൂ, അപ്രകാരം ശാന്തിയുടെ വൈബ്രേഷന്‍ പരത്തൂ.

സേവനം ചെയ്ത് വിദ്യാര്‍ത്ഥികളെ നേടാറുണ്ട്, അത് വളരെ നല്ലതു തന്നെ, അത് വൃദ്ധി പ്രാപ്തമാക്കല്‍ തന്നെയാണ്. എന്നാലിപ്പോള്‍ ഓരോ വിഭാഗത്തിലും പെട്ടവര്‍ ഉദാഹരണത്തിനു കറുത്തവരും വെളുത്തവരും ഭിന്നഭിന്ന ധര്‍മ്മത്തിലുള്ള ആത്മാക്കളാണ്, അതുപോലെ ഭിന്ന ഭിന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ എല്ലാ സ്ഥാനങ്ങളിലും ഉണ്ടാകും. ആരെങ്കിലും എവിടെയെങ്കിലുമൊക്കെ പോവുകയാണെങ്കില്‍ ഓരോ തൊഴില്‍ ചെയ്യുന്നവര്‍ അവരവരുടെ രീതിയില്‍ അനുഭവം കേള്‍പ്പിക്കണം. ഇവിടെ വര്‍ക്ഷോപ്പുകള്‍ വയ്ക്കാറില്ലേഇടയ്ക്ക് ഡോക്ടര്‍മാരുടെ, ഇടയ്ക്ക് വക്കീലന്മാരുടെ, പല പല തൊഴിലുകള്‍ ചെയ്യുന്നവര്‍, കേള്‍ക്കുന്നത് ഒരേ ഒരു ശാന്തിയുടെ കാര്യം. അവരുടെ തൊഴിലിന്‍റെ ആധാരത്തിലാണ് പറയുന്നതെങ്കില്‍ വളരെ നല്ലതായിരിക്കും. സെന്‍ററുകളില്‍ അവര്‍ വരുമ്പോള്‍ ഓരോ തൊഴില്‍ ചെയ്യുന്നവര്‍ അവരുടെ ശാന്തിയുടെ അനുഭവം കേള്‍പ്പിക്കണം, അതിനു വലിയ പ്രഭാവമാണുള്ളത്. എല്ലാ തൊഴില്‍ മേഖലയിലുള്ളവര്‍ക്കും ഇത് എളുപ്പമായിട്ടുള്ള മാര്‍ഗ്ഗമാണ് എന്ന അനുഭവം നല്‍കണം. ഏതുപോലെ കുറച്ചു സമയത്തിനുള്ളില്‍ എല്ലാ ധര്‍മ്മത്തിലും പെട്ടവര്‍ക്ക് ഒരൊറ്റ വിധിയെയുള്ളു എന്നത് പരസ്യമായതു പോലെ, ശബ്ദവും ഉയരണം. ഇതേ വിധി പ്രകാരം ശബ്ദം പരത്തണം. സമ്പര്‍ക്കത്തില്‍ വരുന്നവര്‍ അതായത് വിദ്യാര്‍ത്ഥികള്‍ വരെ ശബ്ദം എത്തി, ഇനി നാലു ഭാഗത്തേക്കും ശബ്ദം പരക്കുന്ന 

കാര്യത്തില്‍ ശ്രദ്ധിക്കൂ. വളരെ കുറച്ചു പേരേ ബ്രാഹ്മണരായിട്ടുള്ളു. യഥാക്രമം ബ്രാഹ്മണരാകുന്ന വേഗതയെ ഫാസ്റ്റ് എന്നു പറയാനാവില്ല അല്ലേ. ഇപ്പോള്‍ കുറഞ്ഞ പക്ഷം 900000 എങ്കിലും വേണ്ടേ. ഏറ്റവും കുറഞ്ഞത് സത്യയുഗത്തിന്‍റെ ആദിയില്‍ 900000 ല്‍ കൂടുതല്‍ പേര്‍ രാജ്യത്തില്‍ ഉണ്ടായിരിക്കണ്ടേ. അതില്‍ പ്രജകളും ഉണ്ടായിരിക്കും. എന്നാല്‍ നല്ല സമ്പര്‍ക്കത്തില്‍ വരുന്നവരല്ലേ അവിടെ പ്രജകളാവുകയുള്ളു. കണക്കനുസരിച്ച് വേഗത എത്രത്തോളമായിരിക്കണം. ഇപ്പോഴത്തെ സംഖ്യ വളരെ കുറവാണ്. ഇപ്പോള്‍ വിദേശികളുടെ മൊത്തം എണ്ണം എത്ര ഉണ്ടായിരിക്കും? കുറഞ്ഞപക്ഷം വിദേശികളുടെ എണ്ണം രണ്ടോ മൂന്നോ ലക്ഷം ഉണ്ടായിരിക്കണം. നല്ലതു പോലെ പരിശ്രമിക്കുന്നുണ്ട്, അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കുറച്ച് സ്പീഡൊന്ന് കൂട്ടണം. സ്പീഡ് കൂടേണ്ടത്സാധാരണ അന്തരീക്ഷത്തില്‍ നിന്നുമാണ്. ശരി

ചോദ്യം:- ശക്തിശാലിയായ അന്തരീക്ഷമുണ്ടാക്കുന്നതിനുള്ള യുക്തി എന്താണ്?

ഉത്തരം:- സ്വയം ശക്തിശാലിയാകൂ. അതിനു വേണ്ടി അമൃതവേള മുതല്‍ ഓരോ കര്‍മ്മത്തിലും തന്‍റെ സ്റ്റേജ് ശക്തിശാലിയാണോ അല്ലയോ എന്നു പരിശോധിച്ച് അതിനു മേല്‍ വിശേഷ ശ്രദ്ധ കൊടുക്കൂ. മറ്റുള്ളവരുടെ സേവനത്തില്‍ അല്ലെങ്കില്‍ സേവനത്തിനുള്ള പ്ലാനുണ്ടാക്കുന്നതില്‍ ബിസിയാകുമ്പോള്‍ സ്വന്തം സ്ഥിതിയില്‍ എവിടെയൊക്കെയോ ഭാരരാഹിത്യം വന്നു ചേരുന്നു അതുകൊണ്ട് അന്തരീക്ഷം ശക്തിശാലിയാകുന്നില്ല. സ്വയത്തിനു മേല്‍ വിശേഷ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. കര്‍മ്മവും യോഗവും, കര്‍മ്മത്തോടൊപ്പം ശക്തിശാലിയായ സ്റ്റേജ് ബാലന്‍സിന്‍റെ കുറവുണ്ട്. സേവനത്തില്‍ മാത്രം ബിസിയായിരിക്കുന്നതു കാരണം സ്വയത്തിന്‍റെ സ്ഥിതി ശക്തിശാലിയാകുന്നില്ല. എത്രമാത്രം സമയം സേവനത്തിനു വേണ്ടി കൊടുക്കുന്നുവോ, എത്രമാത്രം ശരീരംമനസ്സ്ധനം എന്നിവ സേവനത്തില്‍ ഉപയോഗിക്കുന്നുവോ, അതിനനുസരിച്ച് ഒന്നിനു കോടിമടങ്ങായി ലഭിക്കേണ്ടത് ലഭിക്കുന്നില്ല. അതിന്‍റെ കാരണമിതാണ്കര്‍മ്മത്തിന്‍റെയും യോഗത്തിന്‍റെയും ബാലന്‍സില്ല. സേവനത്തിനുള്ള പ്ലാന്‍ ഉണ്ടാക്കുന്നതു പോലെ, നോട്ടീസടിക്കുന്നതു പോലെ, ടി വിയിലും റേഡിയോവിലും കൊടുക്കണം. പുറമേ ആവശ്യമായ സാധനങ്ങള്‍ ഒരുക്കുന്നതു പോലെ തന്‍റെ മനസ്സിനെ ശക്തിശാലിയാക്കുന്ന സാധനങ്ങള്‍ വിശേഷമായി ഉണ്ടായിരിക്കണം. കാര്യത്തില്‍ ശ്രദ്ധ കുറവാണ്. പിന്നെ പറയുന്നതെന്താണ്ബിസിയായിരുന്നതു കാരണം കുറച്ചു മിസ്സായി പോയി. അങ്ങനെയാണെങ്കില്‍ ഇരട്ടി ലാഭം ഉണ്ടാവില്ല. ശരി.

വരദാനംസേവനത്തിലൂടെ പ്രാപ്തമാകുന്ന പേരും പ്രശസ്തിയും ത്യാഗം ചെയ്ത് ഭാഗ്യം നേടുന്ന മഹാത്യാഗിയായി ഭവിക്കൂ.

 

നിങ്ങള്‍ കുട്ടികള്‍ എന്തു ശ്രേഷ്ഠ കര്‍മ്മമാണോ ചെയ്യുന്നത്, ശ്രേഷ്ഠ കര്‍മ്മത്തിന്‍റെ അഥവാ സേവനത്തിന്‍റെ പ്രത്യക്ഷ ഫലമാണ്സര്‍വ്വരിലൂടെയുള്ള മഹിമ പറച്ചില്‍. സേവാധാരിക്ക് ശ്രേഷ്ഠ കീര്‍ത്തനത്തിന്‍റെ സീറ്റ് ലഭിക്കുന്നു. പേരിന്‍റെയും പ്രശസ്തിയുടെയും സീറ്റ് ലഭിക്കുന്നു സിദ്ധി തീര്‍ച്ചയായും പ്രാപ്തമാകുന്നതാണ്. എന്നാല്‍ സിദ്ധികള്‍ വഴിയിലെ വിശ്രമ കേന്ദ്രങ്ങളാണ്, അത് അവസാന ലക്ഷ്യമല്ല, അതുകൊണ്ട് അതിനെ ത്യജിക്കൂ, ഭാഗ്യവാനായി മാറൂ. അങ്ങനെയെങ്കില്‍ പറയാം മഹാത്യാഗിയായി എന്ന്. ഗുപ്ത മഹാദാനിയുടെ വിശേഷത തന്നെ ത്യാഗത്തിന്‍റെയും ത്യാഗമാണ്.

സ്ലോഗന്‍ഫരിസ്ഥയാകണമെങ്കില്‍ സാക്ഷിയായി ഓരോ ആത്മാവിന്‍റെയും പാര്‍ട്ട് കാണൂ സാകാശ് നല്‍കൂ.

Scroll to Top