ബാപ്ദാദയുടെ  അത്ഭുതകരമായ ചിത്രശാല.

Date : Rev. 11-11-2018 / AV 26-02-1984

അവ്യക്തബാപ്ദാദ  മധുബന്‍

ബാപ്ദാദ ഇന്ന് തന്‍റെ ചിത്രശാലയെ കണ്ടു കൊണ്ടിരിക്കുന്നു. ബാപ്ദാദയുടെയടുത്ത് ഏതൊരു ചിത്രശാലയാണ് ഉള്ളത്, ഇതറിയാമോ? ഇന്ന് വതനത്തില്‍ ഓരോ കുട്ടിയുടെയും ചരിത്രത്തിന്‍റെ ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും ആദി മുതല്‍ ഇപ്പോള്‍ വരെയുള്ളതിന്‍റെ ചരിത്രത്തിന്‍റെ ചിത്രം എങ്ങനെയുണ്ടാകും! അതിനാല്‍ ചിന്തിക്കൂ, ചിത്രശാല എത്ര വലുതായിരിക്കണം! ചിത്രത്തില്‍ ഓരോ കുട്ടിയുടെയും വിശേഷ 3 കാര്യങ്ങള്‍ കണ്ടു! ഒന്ന്പവിത്രതയുടെ വ്യക്തിത്വം. രണ്ട്യാഥാര്‍ത്ഥ്യത്തിന്‍റെ രാജകീയത. മൂന്ന്സംബന്ധങ്ങളുടെ സമീപത മൂന്നു കാര്യങ്ങളും ഓരോരുത്തരുടെയും ചിത്രത്തില്‍ കണ്ടു

പവിത്രതയുടെ വ്യക്തിത്വം ആകാര രൂപത്തില്‍ ചിത്രത്തിന്‍റെ നാല് ഭാഗത്തും തിളങ്ങുന്ന പ്രകാശം കാണപ്പെട്ടിരുന്നു. റിയാലിറ്റിയുടെ റോയല്‍ട്ടി മുഖത്ത് ഹര്‍ഷിത മുഖതയും സ്വച്ഛതയും തിളങ്ങുന്നുണ്ടായിരുന്നു, സംബന്ധങ്ങളുടെ സമീപത മസ്തകമദ്ധ്യത്തില്‍ തിളങ്ങുന്ന നക്ഷത്രം, ചിലത് ധാരാളമായി നാല് ഭാഗത്തും കിരണങ്ങളിലൂടെ തിളങ്ങി കൊണ്ടിരിക്കുകയായിരുന്നു, ചിലത് ചെറിയ കിരണങ്ങളിലൂടെ തിളങ്ങുകയായിരുന്നു. സമീപതയിലുള്ള ആത്മാക്കള്‍ ബാബയ്ക്ക് സമാനം പരിധിയില്ലാത്ത അര്‍ത്ഥം നാല് ഭാഗത്തും കിരണങ്ങളായി വ്യാപിച്ചിരിക്കുകയായിരുന്നു. ലൈറ്റും മെറ്റും രണ്ടിലും ബാബയ്ക്ക് സമാനമായി കാണപ്പെട്ടിരുന്നു. അങ്ങനെ മൂന്ന് വിശേഷതകള്‍ കൊണ്ട് ഓരോരുത്തരുടെയും ചരിത്രത്തിന്‍റെ ചിത്രം കണ്ടു. അതോടൊപ്പം ആദി മുതല്‍ അന്ത്യം അര്‍ത്ഥം ഇപ്പോള്‍ വരെ മൂന്ന് കാര്യങ്ങളിലും സദാ ശ്രേഷ്ഠമായിട്ടിരുന്നോ അതോ ഇടയ്ക്ക് ഇങ്ങനെ, ഇടയ്ക്ക് അങ്ങനെ, അതിന്‍റെ റിസള്‍ട്ട് ഓരോരുത്തരുടെയും ചിത്രത്തിനുള്ളില്‍ കണ്ടു. ഏതു പോലെ സ്ഥൂല ശരീരത്തിന്‍റെ ആരോഗ്യം നാഡി നോക്കി ചെക്ക് ചെയ്യുന്നു ശരിയായിട്ടാണോ അതോ മേലും കീഴുമായിട്ടാണോ. വേഗത്തിലാണോ അതോ പതുക്കെയാണോ, ഇതിലൂടെ ആരോഗ്യത്തെ കുറിച്ചറിയാന്‍ സാധിക്കും. അങ്ങനെ ഓരോ ചിത്രത്തില്‍ ഹൃദയത്തില്‍ പ്രകാശം താഴെ നിന്ന് മുകളില്‍ വരെ വ്യാപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഗതിയും കാണപ്പെടുന്നുണ്ടായിരുന്നു, ഒരേ ഗതിയിലാണോ പ്രകാശം പോകുന്നത് അതോ സമയത്തിനനുസരിച്ച് തീവ്രതയില്‍ വ്യത്യാസം വരുന്നുണ്ടോ. അതോടൊപ്പം ഇടയ്ക്കിടയ്ക്ക് പ്രകാശത്തിന്‍റെ നിറം മാറുന്നുണ്ടോ അതോ ഒരേ പോലെയാണോ. മൂന്നാമത്തേത്പോകുന്തോറും പ്രകാശം എവിടെയെവിടെ നിന്നു പോകുന്നുണ്ടോ അതോ സദാ ഒരേ പോലെയാണോ. വിധിയിലൂടെ ഓരോരുത്തരുടെയും ചരിത്രത്തിന്‍റെ ചിത്രം കണ്ടു. നിങ്ങള്‍ക്കും നിങ്ങളുടെ ചിത്രം കാണാന്‍ സാധിക്കുന്നില്ലേ.

വ്യക്തിത്വം, കുലീനത, സമീപത മൂന്ന് വിശേഷതകളിലൂടെ ചെക്ക് ചെയ്യൂ എന്‍റെ ചിത്രം എങ്ങനെയിരിക്കും! എന്‍റെ പ്രകാശത്തിന്‍റെ ഗതി എങ്ങനെയുണ്ടാകും. നമ്പര്‍വാറാണ്. എന്നാല്‍ മൂന്ന് വിശേഷതകളും മൂന്ന് പ്രകാരത്തിലുള്ള പ്രകാശത്തിന്‍റെ തീവ്രത ആദി മുതല്‍ ഇപ്പോള്‍ വരെ സദാ ഉണ്ടോഅങ്ങനെയുള്ള ചിത്രം ഭൂരിഭാഗം ഇല്ലായിരുന്നു എന്നാല്‍ കുറച്ചേ ഉണ്ടായിരുന്നുള്ളു. 3 പ്രകാശത്തിന്‍റെ തീവ്രതയും, 3 വിശേഷതകളും, 6 കാര്യങ്ങളായി. 6 കാര്യങ്ങളില്‍ ഭൂരിഭാഗം 4-5 വരെ, ചിലര്‍ 3 വരെയായിരുന്നു. പവിത്രതയുടെ വ്യക്തിത്വത്തിന്‍റെ പ്രകാശത്തിന്‍റെ ആകാരം ചിലരുടേത് കേവലം കിരീടത്തിന് സമാനം മുഖത്തിന്‍റെയടുത്തായിരുന്നു, ചിലരുടേത് പകുതി ശരീരം വരെ, ചിലരുടേത് മുഴുവന്‍ ശരീരത്തിന്‍റെയടുത്തായി കാണപ്പെടുന്നുണ്ടായിരുന്നു. ഏതു പോലെ ഫോട്ടോ എടുക്കാറില്ലേ! ആരാണൊ മനസ്സാ, വാചാ, കര്‍മ്മണാ മൂന്നിലും ആദ്യം മുതല്‍  ഇപ്പോള്‍ വരെ പവിത്രമായിട്ടിരിക്കുന്നത്. മനസ്സാ സ്വയത്തെ പ്രതിയോ മറ്റുള്ളവരെ പ്രതിയോ വ്യര്‍ത്ഥമായ അപവിത്രമായ സങ്കല്പം പോലും വരാത്തത്, ഒരു കുറവ് അഥവാ അവഗുണമാകുന്ന അപവിത്രതയുടെ സങ്കല്പം പോലും ധാരണ ചെയ്യാത്തത്, സങ്കല്പത്തില്‍ ജന്മം കൊണ്ട് വൈഷ്ണവരായിട്ടുള്ളത്, സങ്കല്പം ബുദ്ധിയുടെ ഭോജനമാണ്. ജന്മം കൊണ്ട് വൈഷ്ണവര്‍ അര്‍ത്ഥം അശുദ്ധി അഥവാ അവഗുണം, വ്യര്‍ത്ഥ സങ്കല്പത്തെ ബുദ്ധിയിലൂടെ, മനസ്സ് കൊണ്ട് ഗ്രഹണം ചെയ്യാത്തത്, അങ്ങനെയുള്ളവരെ തന്നെയാണ് സത്യമായ വൈഷ്ണവര്‍ അര്‍ത്ഥം ബാല ബ്രഹ്മചാരിയെന്ന് പറയുന്നത്. അതിനാല്‍ ഓരോരുത്തരുടെയും ചിത്രത്തില്‍ പവിത്രതയുടെ വ്യക്തിത്വത്തിന്‍റെ രേഖകള്‍ പ്രകാശത്തിന്‍റെ ആകാരത്തില്‍ കണ്ടു. മനസ്സാ, വാചാ, കര്‍മ്മണാ മൂന്നിലും പവിത്രമായിരുന്നവര്‍( കര്‍മ്മണാ എന്നതില്‍ സംബന്ധം, സമ്പര്‍ക്കം എല്ലാം വരുന്നു) അവരുടെ മസ്തകം മുതല്‍ പാദം വരെ പ്രകാശത്തിന്‍റെ ആകാരത്തില്‍ തിളങ്ങുന്ന ചിത്രമായിരുന്നു. മനസ്സിലായോ! ജ്ഞാനത്തിന്‍റെ ദര്‍പ്പണത്തില്‍ തന്‍റെ ചിത്രം കാണുന്നുണ്ടോ? നന്നായി നോക്കണംബാപ്ദാദ കണ്ട എന്‍റെ ചിത്രം എങ്ങനെയാണ്. ശരി!

മിലനം ചെയ്യുന്നവരുടെ ലിസ്റ്റ് നീണ്ടതാണ്. അവ്യക്ത വതനത്തില്‍ നമ്പറും ലഭിക്കില്ല, സമയത്തിന്‍റെ കാര്യവുമില്ല. എപ്പോള്‍ ആഗ്രഹിക്കുന്നുവൊ, എത്ര സമയം ആഗ്രഹിക്കുന്നുവൊ, എത്ര പേര്‍  മിലനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവൊ, മിലനം ചെയ്യാന്‍ സാധിക്കും കാരണം അത് പരിധിയുള്ള ലോകത്തില്‍ നിന്നുപരിയാണ്. സാകാര ലോകത്തില്‍ ഇതെല്ലാം ബന്ധനങ്ങളാണ് അതിനാല്‍ നിര്‍ബന്ധനരായവര്‍ക്കും ബന്ധനത്തില്‍ ബന്ധിതരാകേണ്ടി വരുന്നു. ശരി

 ടീച്ചേഴ്സ് സന്തുഷ്ടരായില്ലേ. സര്‍വ്വര്‍ക്കും തന്‍റെ പൂര്‍ണ്ണ പങ്ക് ലഭിച്ചില്ലേ. നിമിത്തമായ വിശേഷ ആത്മാക്കളാണ്. ബാപ്ദാദയും വിശേഷ ആത്മാക്കളോട് വിശേഷ ബഹുമാനം കാണിക്കുന്നു. എന്നാലും സേവനത്തില്‍ സാഥിയായില്ലേ. എല്ലാവരും സാഥിയാണ് എന്നാലും നിമിത്തമാണെന്ന് മനസ്സിലാക്കുന്നതിലാണ് സേവനത്തിന്‍റെ സഫലതയുള്ളത്. സേവനത്തില്‍ ചില കുട്ടികള്‍ വളരെ തീവ്രമായ ഉണര്‍വ്വോടും ഉത്സാഹത്തോടും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു എന്നാലും നിമിത്തമായ വിശേഷ ആത്മാക്കളെ ബഹുമാനിക്കുക അര്‍ത്ഥം ബാബയെ ബഹുമാനിക്കുക, ബാബയിലൂടെ ബഹുമാനത്തിന്‍റെ റിട്ടേണായി ഹൃദയത്തിന്‍റെ സ്നേഹം നേടുക. മനസ്സിലായോ! ടീച്ചേഴിസിനെ ബഹുമാനിക്കുകയല്ല എന്നാല്‍ ബാബയ്ക്ക് ഹൃദയത്തിന്‍റെ സ്നേഹത്തിന്‍റെ റിട്ടേണ്‍ നല്കുന്നു. ശരി

അങ്ങനെ സദാ ദിലാരാമനായ ബാബയിലൂടെ ഹൃദയത്തിന്‍റെ സ്നേഹം കരസ്ഥമാക്കുന്നതിന് പാത്രമാകുന്ന അര്‍ത്ഥം സുപാത്രരായ ആത്മാക്കള്‍ക്ക് സദാ സ്വയത്തെ പവിത്രതയുടെ വ്യക്തിത്വം, റോയള്‍ട്ടിയുടെ റിയാലിറ്റിയില്‍ അനുഭവം ചെയ്യുന്ന സമീപത്തും സമാനവുമായ കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.

 

യു കെ ഗ്രൂപ്പുമായി അവ്യക്ത ബാപ്ദാദയുടെ മിലനം.

സര്‍വ്വരും സര്‍വ്വ രഹസ്യങ്ങള്‍ കൊണ്ട് സമ്പന്നരായ രഹസ്യ യുക്തരായ, യോഗയുക്തരായ ആത്മാക്കളല്ലേ! ആരംഭം മുതല്‍ ബാപ്ദാദയുടെ പേര് നാല് ഭാഗത്തും പ്രത്യക്ഷമാക്കുന്നതിന് നിമിത്തമായ ആത്മാക്കളാണ്. ബാപ്ദാദ അങ്ങനെയുള്ള ആദി രത്നങ്ങളെ, സേവാ സാഥികളെ കണ്ട് സദാ സന്തോഷിക്കുന്നു. ബാപ്ദാദയുടെ സര്‍വ്വ റൈറ്റ് ഹാന്‍റ് ഗ്രൂപ്പാണ്. വളരെ നല്ല നല്ല രത്നങ്ങളാണ്. ഓരോരുത്തരും ഓരോന്നാണ് എന്നാല്‍ സര്‍വ്വരും രത്നങ്ങളാണ് കാരണം സ്വയം അനുഭവിയായി മറ്റുള്ളവരെയും അനുഭവിയാക്കുന്നതിന് നിമിത്തമായ ആത്മാക്കളാണ്. ബാപ്ദാദയ്ക്കറിയാം സര്‍വ്വരും എത്ര ഉണര്‍വ്വോടും ഉത്സാഹത്തോടും ഓര്‍മ്മയിലും സേവനത്തിലും സദാ മുഴുകിയിരിക്കുന്ന ആത്മാക്കളാണ്. ഓര്‍മ്മയും സേവനവുമല്ലാതെ സര്‍വ്വതും സമാപ്തമായി. ഒന്നേയുള്ളൂ, ഒന്നിന്‍റേതാണ്, ഏകരസ സ്ഥിതിയുള്ളവരാണ്, ഇത് തന്നെയാണ് സര്‍വ്വരുടെയും ശബ്ദം. ഇത് തന്നെയാണ് യഥാര്‍ത്ഥമായ ശ്രേഷ്ഠമായ ജീവിതം. അങ്ങനെയുള്ള ശ്രേഷ്ഠ ജീവിതം നയിക്കുന്നവര്‍ സദാ ബാപ്ദാദയുടെ സമീപത്താണ്. നിശ്ചയബുദ്ധിയുടെ പ്രത്യക്ഷ തെളിവ് നല്കുന്നവരാണ്. സദാ ആഹാ എന്‍റെ ബാബാ, ആഹാ എന്‍റെ ശ്രേഷ്ഠമായ ഭാഗ്യംഇത് തന്നെയല്ലേ ഓര്‍മ്മ. ബാപ്ദാദ അങ്ങനെയുള്ള സ്മൃതി സ്വരൂപരായ കുട്ടികളെ കണ്ട് സദാ ഹര്‍ഷിതമാകുന്നുആഹാ എന്‍റെ ശ്രേഷ്ഠമായ കുട്ടികള്‍. ബാപ്ദാദ അങ്ങനെയുള്ള കുട്ടികളുടെ പാട്ട് പാടുന്നു. വിദേശ സേവനത്തിന്‍റെ അടിത്തറ ലണ്ടന്‍ ആണ്. നിങ്ങളെല്ലാവരും സേവനത്തിന്‍റെ അടിത്തറയല്ലേ. നിങ്ങള്‍ സര്‍വ്വരുടെയും പക്കാ ആകുന്നതിന്‍റെ പ്രഭാവത്തിലൂടെ സേവനത്തില്‍  അഭിവൃദ്ധിയുണ്ടായി കൊണ്ടിരിക്കുന്നു. അടിത്തറ വൃക്ഷത്തിന്‍റെ വിസ്താരത്തില്‍ മറഞ്ഞിരിക്കുന്നുണ്ടെങ്കിലും, അടിത്തറ തന്നെയല്ലേ. വൃക്ഷത്തിന്‍റെ സുന്ദരമായ വിസ്താരത്തെ കണ്ട് അതിന്‍റെ നേര്‍ക്ക് കൂടുതല്‍ ആകര്‍ഷണം ഉണ്ടാകുന്നു. അടിത്തറ ഗുപ്തമായിട്ടിരിക്കുന്നു. അതേപോലെ നിങ്ങളും കുറച്ച് നിമിത്തമായി മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കുന്നവരായി എന്നാലും ആദി ആദി തന്നെയാണ്. മറ്റുള്ളവര്‍ക്ക് അവസരം നല്കി അവരെ മുന്നോട്ട് കൊണ്ടു വരുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുന്നില്ലേ. ഡബിള്‍ വിദേശികള്‍ വന്നാല്‍ ഞങ്ങള്‍ മറഞ്ഞു പോകുന്നുവെന്ന് മനസ്സിലാക്കുന്നില്ലല്ലോ? എന്നാലും നിമിത്തം നിങ്ങള്‍ തന്നെയല്ലേ. അവര്‍ക്ക് ഉണര്‍വ്വും ഉത്സാഹവും നല്കുന്നതിന് നിമിത്തമാണ്. മറ്റുള്ളവരെ മുന്നില്‍ വയ്ക്കുന്നവര്‍ സ്വതവേ മുന്നില്‍ തന്നെയാണ്. കൊച്ചു കുട്ടികളോട് സദാ മുന്നിലേക്ക് പോകൂ എന്ന് പറയാറുണ്ട്, മുതിര്‍ന്നവര്‍ പിന്നിലായിരിക്കും. ചെറിയവരെ മുന്നില്‍ വയ്ക്കുക തന്നെയാണ് മുതിര്‍ന്നവരുടെ മുന്നേറ്റം. അതിന്‍റെ പ്രത്യക്ഷ ഫലം ലഭിച്ചു കൊണ്ടേയിരിക്കും. നിങ്ങള്‍ സഹയോഗിയാകുന്നില്ലായെങ്കില്‍ ലണ്ടനില്‍ ഇത്രയും സേവാകേന്ദ്രങ്ങള്‍ തുറക്കില്ല. ഓരോരുത്തരും ഓരോ സ്ഥലത്ത് നിമിത്തമായി. ശരി.

മലേഷ്യ, സിംഗപ്പൂരിനോട്–  

സര്‍വ്വരും സ്വയത്തെ ബാബയുടെ സ്നേഹി ആത്മാക്കളാണെന്ന് അനുഭവം ചെയ്യുന്നില്ലേ! സദാ ഒരേയൊരു ബാബ രണ്ടാമതാരുമില്ല, ഇതേ സ്ഥിതിയിലാണൊ സ്ഥിതി ചെയ്യുന്നത്? സ്ഥിതിയെ തന്നെയാണ് ഏകരസ സ്ഥിതിയെന്ന് പറയുന്നത് കാരണം എവിടെയാണൊ ഒന്നുള്ളത് അവിടെ  ഏകരസമാണ്. അനേകം ഉണ്ടെങ്കില്‍ സ്ഥിതി കുലുങ്ങുന്നു. ബാബ സഹജമായ മാര്‍ഗ്ഗം പറഞ്ഞു തന്നുഒന്നില്‍ സര്‍വ്വതും കാണൂ. അനേകം പേരെ ഓര്‍മ്മിക്കുന്നതിന്‍ നിന്നും, അനേക ഭാഗത്ത് അലയുന്നതില്‍ നിന്നും ബുദ്ധി വിട്ടു. ഒന്നാണ്, ഒന്നിന്‍റേതാണ്, ഇതേ ഏകരസ സ്ഥിതിയിലൂടെ സദാ സ്വയത്തെ മുന്നോട്ടുയര്‍ത്താന്‍ സാധിക്കും

സിംഗപ്പൂരിനും ഹോങ്ങ്കോങ്ങിനും ഇനി ചൈനയില്‍ സേവാകേന്ദ്രം തുറക്കുന്നതിലുള്ള സങ്കല്പം വയ്ക്കണം. മുഴുവന്‍ ചൈനയിലൂം ഇപ്പോള്‍ സേവാകേന്ദ്രമില്ല. അവരെ സംബന്ധത്തില്‍ കൊണ്ടു വന്ന് അനുഭവം ചെയ്യിക്കൂ. ധൈര്യം വച്ച് സങ്കല്പം ചെയ്യൂ എങ്കില്‍ എല്ലാം നടക്കും. രാജയോഗത്തിലൂടെ പ്രഭുവിന്‍റെ സ്നേഹം, ശാന്തി, ശക്തിയുടെ അനുഭവം ചെയ്യിക്കൂ, എങ്കില്‍ ആത്മാക്കള്‍ സ്വതവേ പരിവര്‍ത്തനപ്പെടും. രാജയോഗിയാക്കൂ, ദേവതയാക്കണ്ട, രാജയോഗി സ്വതവേ ദേവതയായി തീരും. ശരി.

പോളന്‍റ് ഗ്രൂപ്പിനോട്

ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്, സര്‍വ്വ കുട്ടികളും തന്‍റെ സ്വീറ്റ് ഹോമില്‍ എത്തി ചേര്‍ന്നു. മഹാന്‍ തീര്‍ത്ഥ സ്ഥാനത്ത് എത്തി ചേര്‍ന്നുവെന്ന സന്തോഷം നിങ്ങള്‍ക്കുമില്ലേ. അഭ്യാസം ചെയ്ത് ചെയ്ത് ശ്രേഷ്ഠമായ ജീവിതമായി തീരും എന്നാല്‍ അങ്ങനെയുള്ള ശ്രേഷ്ഠമായ ഭാഗ്യം നേടി, സ്ഥാനത്ത് തന്‍റെ സത്യമായ  ഈശ്വരീയ സ്നേഹമുള്ള പരിവാരത്തിലെത്തി ചേര്‍ന്നു. ഇത്രയും ചെലവഴിച്ചാണ് വന്നിരിക്കുന്നത്, പരിശ്രമിച്ചാണ് വന്നിരിക്കുന്നത്. ചിലവഴിച്ചതും, പരിശ്രമവും സഫലമായിയെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടല്ലോ. അറിഞ്ഞുകൂടാ ഞാന്‍ എവിടെ എത്തി ചേര്‍ന്നു എന്ന് മനസ്സിലാക്കുന്നില്ലല്ലോ. ബാബയുടെയും പരിവാരത്തിന്‍റെയും എത്ര സ്നേഹിയായി. ബാപ്ദാദ സദാ കുട്ടികളുടെ വിശേഷതകളെയാണ് കണ്ടു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശേഷതകള്‍ അറിയാമല്ലോ? ഈയൊരു വിശേഷതയുണ്ട്സ്നേഹത്താല്‍ ഇത്രയും ദൂരെ നിന്ന് ഇവിടെ എത്തി ചേര്‍ന്നു. ഇപ്പോള്‍ സദാ തന്‍റെ ഈശ്വരീയ പരിവാരത്തെയും, ഈശ്വരീയ വിധിയായ രാജയോഗത്തെടും സദാ കൂടെ വയ്ക്കണം. ഇനി അവിടെ പോയിട്ട് രാജയോഗാ കേന്ദ്രത്തെ നല്ല രീതിയില്‍ മുന്നോട്ടുയര്‍ത്തണം കാരണം പല ആത്മാക്കളും സത്യമായ ശാന്തി, സത്യമായ സ്നേഹം, സത്യമായ സുഖത്തിന് വേണ്ടി ദാഹിച്ചിരിക്കുന്നവരാണ്, അവര്‍ക്ക് മാര്‍ഗ്ഗം പറഞ്ഞു കൊടുക്കില്ലേ. ജലത്തിന് വേണ്ടി ദാഹിച്ചിരിക്കുന്നയാള്‍ക്ക് സമയത്ത് ജലം നല്കുകയാണെങ്കില്‍ ജീവിതം മുഴുവന്‍ അയാള്‍ നിങ്ങളുടെ മഹിമ പാടി കൊണ്ടിരിക്കും. അതിനാല്‍ നിങ്ങള്‍ ജന്മ ജന്മാന്തരം ആത്മാക്കളുടെ  സുഖത്തിന്‍റെയും ശാന്തിയുടെയും ദാഹത്തെ ശമിപ്പിക്കുക, ഇതിലൂടെ പുണ്യാത്മാവായി തീരാന്‍ സാധിക്കും. നിങ്ങളുടെ സന്തോഷം കണ്ട് സര്‍വ്വരും സന്തോഷിക്കും. സന്തോഷം തന്നെയാണ് സേവനത്തിനുള്ള മാര്‍ഗ്ഗം.

മഹാന്‍ തീര്‍ത്ഥ സ്ഥാനത്ത് എത്തുമ്പോള്‍ സര്‍വ്വ തീര്‍ത്ഥ സ്ഥാനങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മഹാന്‍ തീര്‍ത്ഥസ്ഥാനത്ത് ജ്ഞാന സ്നാനം ചെയ്യൂ, എന്തെല്ലാം കുറവുകളുണ്ടോ അതിനെ ദാനം ചെയ്യൂ. തീര്‍ത്ഥ സ്ഥാനത്ത് എന്തെങ്കിലും ഉപേക്ഷിക്കുകയും വേണം. എന്ത് ഉപേക്ഷിക്കും? ഏത് കാര്യത്തിലാണൊ നിങ്ങള്‍ പരവശരാകുന്നത് അത് തന്നെ ഉപേക്ഷിക്കണം. അപ്പോഴാണ് മഹാന്‍ തീര്‍ത്ഥം സഫലമാകുന്നത്. ഇത് തന്നെ ദാനം ചെയ്യൂ, ഇതേ ദാനത്തിലൂടെ പുണ്യാത്മാവായി തീരും കാരണം മോശമായത് ഉപേക്ഷിക്കുക അര്‍ത്ഥം നല്ലത് ധാരണ ചെയ്യുക. അവഗുണങ്ങള്‍ ഉപേക്ഷിച്ച് ഗുണങ്ങള്‍ ധാരണ ചെയ്യുമ്പോള്‍ പുണ്യാത്മാവായി തീരും. ഇത് തന്നെയാണ് മഹാന്‍ തീര്‍ത്ഥത്തിന്‍റെ സഫലത. മഹാന്‍ തീര്‍ത്ഥത്തില്‍ വന്നുവെന്നത് വളരെ നല്ലത്വരുക അര്‍ത്ഥം ഭഗവാന്‍റെ ലിസ്റ്റില്‍ ആകുക, മഹാന്‍ തീര്‍ത്ഥത്തിന് അത്രയും ശക്തിയുണ്ട്. എന്നാല്‍ ഇനി എന്ത് ചെയ്യണം? ഒന്നുണ്ട് ഭാഗ്യവാനാകുക, രണ്ട് സൗഭാഗ്യവാനാകുക, പിന്നെ കോടി മടങ്ങ് ഭാഗ്യവാനാകുക. എത്രത്തോളം നല്ല കൂട്ട്കെട്ടില്‍ വരുന്നുവൊ, ഗുണങ്ങള്‍ ധാരണ ചെയ്യുന്നുവൊ, അത്രയും കോടി മടങ്ങ് സൗഭാഗ്യശാലിയായി തീരും. ശരി.

ഡബിള്‍ വിദേശി ടീച്ചേഴ്സിനോട്.

ഒരിക്കലും ഞങ്ങള്‍ മറ്റൊരു ധര്‍മ്മത്തില്‍ നിന്നാണ് ഇവിടെ വന്നിരിക്കുന്നത് എന്ന സങ്കല്പം കൊണ്ടു വരരുത്. ഇത് പുതിയവരുടെ കാര്യമാണ്. നിങ്ങള്‍ പഴയവരാണ് അതിനാല്‍ നിമിത്തവുമായി. നമ്മള്‍ മറ്റൊരു ധര്‍മ്മത്തില്‍ നിന്നും ധര്‍മ്മത്തിലേക്ക് വന്നു എന്നല്ല. നമ്മള്‍ വേറെ ഇവര്‍ വേറെ , സങ്കല്പം സ്വപ്നത്തില്‍ പോലും വരരുത്. ഭാരതം വേറെ, വിദേശം വേറെ അങ്ങനെയല്ല. സങ്കല്പം ഏക അഭിപ്രായത്തെ രണ്ടാക്കും. പിന്നെ ഞാനും നിങ്ങളുമായില്ലേ. ഞാനും നിങ്ങളും എന്ന്   ഉണ്ടായാല്‍ അവിടെ എന്ത് സംഭവിക്കും? ഉരസല്‍ ഉണ്ടാകില്ലേ. അതിനാല്‍ ഒന്നാണ്. ഡബിള്‍ വിദേശിയെന്ന് ബാപ്ദാദ പേരിന് മാത്രം പറയുന്നു, അല്ലാതെ വേറെയെന്നല്ല. ഡബിള്‍ വിദേശി വേറെ ദേശത്തുള്ളവര്‍ വേറെ എന്ന് മനസ്സിലാക്കരുത്. ഇല്ല. ബ്രാഹ്മണ ജന്മം ലഭിച്ചു, അപ്പോള്‍ ബ്രാഹ്മണ ജന്മത്തിലൂടെ ആരായി? ബ്രാഹ്മണര്‍ ഒരു ധര്‍മ്മത്തിലേതാണ്, വിദേശി, ദേശി എന്നത് അതില്‍ വരുന്നില്ല. നമ്മളെല്ലാവരും ഒരു ബ്രാഹ്മണ ധര്‍മ്മത്തിലേതാണ്, ബ്രാഹ്മണ ജീവിതം നയിക്കുന്നവരാണ്, ഒരേയൊരു ബാബയുടെ സേവനത്തിന് നിമിത്തമാണ്. നമ്മുടെ ചിന്തയിതാണ്, നിങ്ങള്‍ ഇന്ത്യക്കാരുടേത് അങ്ങനെയാണ്, ഭാഷ തെറ്റാണ്. അറിയാതെ പോലും ശബ്ദം ഉച്ചരിക്കരുത്. ഭാരതത്തിലുളളവരുടെ പോലും വിചാരങ്ങള്‍ വ്യത്യസ്തമാകാം, അത് വേറെ. ബാക്കി ഭാരതവും വിദേശവും, വ്യത്യാസം ഒരിക്കലും കാണിക്കരുത്. നമ്മള്‍ വിദേശികളുടേത് ഇങ്ങനെയാണ്, ഇത് പാടില്ല. ഞങ്ങളുടെ സ്വഭാവമിങ്ങനെയാണ്, സംസ്ക്കാരമിങ്ങനെയാണ്, ഇത് പാടില്ല. ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത്. ബാബ ഒന്നാണ്, ബാബയുടേതാണ് സര്‍വ്വരും. നിമിത്തമായ ടീച്ചേഴ്സ് ഉപയോഗിക്കുന്ന ഭാഷ മറ്റുള്ളവരും പറയും അതിനാല്‍ വളരെ യുക്തി യുക്തമായി ഓരോ ശബ്ദം ഉച്ചരിക്കണം. യോഗയുക്തവും യുക്തിയുക്തവും രണ്ടും ഒപ്പത്തിനൊപ്പമായിരിക്കണം. ചിലര്‍ യോഗത്തില്‍ വളരെ മുന്നോട്ട പോകുന്നു എന്നാല്‍ കര്‍മ്മത്തില്‍ യുക്തിയുക്തമല്ല. രണ്ടിന്‍റെയും ബാലന്‍സ് ഉണ്ടായിരിക്കണം. യോഗയുക്തത്തിന്‍റെ ലക്ഷണമാണ് യുക്തിയുക്തം. ശരി

സേവാധാരികളോട്യജ്ഞ സേവനത്തിന്‍റെ ഭാഗ്യം ലഭിച്ചു, ഇതും വളരെ വലിയ ഭാഗ്യത്തിന്‍റെ ലക്ഷണമാണ്. പ്രഭാഷണം ചെയ്യേണ്ട, കോഴ്സ് എടുക്കണ്ട എന്നാല്‍ സേവനത്തിന്‍റെ മാര്‍ക്ക്സ് ലഭിക്കില്ലേ. ഇതിലും പാസാകും. ഓരോ വിഷയത്തിനും അതിന്‍റേതായ മാര്‍ക്കുണ്ട്. പ്രഭാഷണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ പിന്നോട്ടാണ് എന്ന് മനസ്സിലാക്കരുത്. സേവാധാരി സദാ വര്‍ത്തമാനത്തെയും ഭാവിയിലെയും ഫലത്തിന്‍റെ അധികാരിയാണ്. സന്തോഷമില്ലേ. മാതാക്കള്‍ക്ക് മനസ്സ് കൊണ്ട് നൃത്തം ചെയ്യാന്‍ അറിയാമല്ലോ, വേറെയൊന്നും ചെയ്യണ്ട, കേവലം സന്തോഷത്തിന്‍ മനസ്സ് കൊണ്ട് നൃത്തം ചെയ്ത് കൊണ്ടിരിക്കൂ എങ്കില്‍ വളരെ സേവനം നടക്കും

വരദാനംസമാനതയുടെ ഭാവനയുണ്ടായിക്കൊണ്ടും ഓരോ ചുവടിലും വിശേഷതയുടെ അനുഭവം ചെയ്യിക്കുന്ന വിശേഷ ആത്മാവായി ഭവിക്കട്ടെ

ഓരോ കുട്ടിയിലും അവരവരുടേതായ വിശേഷതകളുണ്ട്. വിശേഷ ആത്മാക്കളുടെ കര്‍മ്മം സാധാരണ ആത്മാക്കളില്‍ നിന്നും വ്യത്യസ്തമാണ്. ഓരോരുത്തരിലും സമാനമായ ഭാവന വയ്ക്കണം എന്നാല്‍ വിശേഷ ആത്മാക്കളായി കാണപ്പെടണം. വിശേഷ ആത്മാക്കള്‍ അര്‍ത്ഥം വിശേഷമായത് ചെയ്യുന്നവര്‍, കേവലം പറയുന്നവര്‍ മാത്രമല്ല. അവരിലൂടെ സര്‍വ്വര്‍ക്കും അനുഭവം ഉണ്ടാകുംഇവര്‍ സ്നേഹത്തിന്‍റെ ഭണ്ഡാരയാണ്, ഓരോ ചുവടിലും ഓരോ ദൃഷ്ടിയിലും സ്നേഹം അനുഭവപ്പെടണംഇത് തന്നെയാണ് വിശേഷത

സ്ലോഗന്‍സൃഷ്ടിയുടെ വിനാശത്തിനു മുമ്പേ തന്‍റെ കുറവുകളുടെയും ബലഹീനതകളുടെയും വിനാശം ചെയ്യൂ.    

     

Scroll to Top