സദാ ഏകരസത്തോടെ പറക്കാനും പറക്കാന്‍ സഹായിക്കാനുമുളള ഗീതം പാടൂ

Date : Rev. 24-03-2019 / AV 09-05-1984

അവ്യക്തബാപ്ദാദ  മധുബന്‍

ഇന്ന് അമൃതവേള മുതല്‍ ദിലാരാമനായ ബാബ തന്‍റെ ഹൃദയത്തിനു പ്രിയപ്പെട്ട ഓരോ കുട്ടികളുടെയും ഹൃദയത്തിന്‍റെ ഗീതം കേട്ടു കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വരും ഗീതം പാടുന്നുണ്ട്, ഗീതത്തിന്‍റെ വാക്കുകളും സര്‍വ്വരുടെയും ഒന്നാണ്. അതാണ് ബാബ. സര്‍വ്വരും ബാബാ ബാബാ എന്ന ഗീതം പാടുന്നു. സര്‍വ്വര്‍ക്കും ഈ ഗീതം അറിയാം, രാപകല്‍ പാടുന്നുണ്ടോ? എന്നാല്‍ വാക്കുകള്‍ ഒന്നായിട്ടും ഓരോരും പാടുന്നതിന്‍റെ ശൈലിയും, താളവും വ്യത്യസ്ഥമാണ്. ചിലരുടേത് സന്തോഷത്തിന്‍റെ താളമാണ്. ചിലരുടെ താളം പറക്കാനും പറക്കാന്‍ സഹായിക്കുന്നതിന്‍റെയുമാണ്, ചില കുട്ടികളുടേത് അഭ്യാസത്തിന്‍റെ താളമാണ്. ചിലപ്പോള്‍ വളരെ നല്ലതും, ചിലപ്പോള്‍ സമ്പൂര്‍ണ്ണ അഭ്യാസമില്ലാത്തത് കാരണം പാട്ടിലും താളപ്പിഴ സംഭവിക്കുന്നു. ഒരു താളത്തില്‍ മറ്റു താളം കലരുന്നു. ഏതു പോലെ ഇവിടെ പാട്ടിനൊപ്പം താളം കേള്‍ക്കുമ്പോള്‍, ചില പാട്ട് അഥവാ താളം നൃത്തം ചെയ്യിക്കുന്ന രീതിയിലുള്ളതായിരിക്കും, ചിലത് സ്നേഹത്തില്‍ ലയിപ്പിക്കുന്നതായിരിക്കും, ചിലത് വിളിയുടേതായിരിക്കും, ചിലത് പ്രാപ്തിയുടേതായിരിക്കും. ബാപ്ദാദായുടെയടുത്തും വ്യത്യസ്ഥ പ്രകാരത്തിലുള്ള രഹസ്യവും താളവും നിറഞ്ഞ ഗീതം കേള്‍ക്കാന്‍ സാധിക്കുന്നു. ചിലര്‍ ഇന്നത്തെ സയിന്‍സിന്‍റെ കണ്ടുപിടിത്തമനുസരിച്ച് സ്വതവേയും നിരന്തരമായും ഗീതം ആലപ്പിക്കുന്നു. സ്മൃതിയുടെ സ്വിച്ച് സദാ തുറന്നിരിക്കുന്നു അതിനാല്‍ സ്വതവേ സദാ മുഴങ്ങി കൊണ്ടിരിക്കുന്നു. ചിലര്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോഴാണ് നാദം മുഴങ്ങുന്നത്. സര്‍വ്വരും ഹൃദയം കൊണ്ടാണ് പാടുന്നത് എന്നാല്‍ ചിലരുടേത് സദാ സ്വതവേയും ഏകരസവുമാണ്, ചിലരുടേത് തുറന്നാലേ മുഴങ്ങുകയുള്ളൂ. എന്നാല്‍ വ്യത്യസ്ഥമായ താളങ്ങള്‍, ഓരോ രീതിയിലുമാണ്. ബാപ്ദാദാ കുട്ടികളുടെ ഗീതം കേട്ട് ഹര്‍ഷിതമാകുന്നു, സര്‍വ്വരുടെയും ഹൃദയത്തില്‍ ഒരേയൊരു ബാബ തന്നെയാണ്  മുഴുകിയിരിക്കുന്നത്. ഒന്നിനോട് തന്നെയാണ് സ്നേഹവും. സര്‍വ്വതും ചെയ്യുന്നത് ഒരേയൊരു ബാബയെ പ്രതിയാണ്. സര്‍വ്വ സംബന്ധവും ഒരേയൊരു ബാബയുമായാണ് യോജിച്ചിരിക്കുന്നത്. സ്മൃതിയില്‍, ദൃഷ്ടിയില്‍, മുഖത്തില്‍ ഒരേയൊരു ബാബ തന്നെയാണ്. ബാബയെ തന്‍റെ ലോകമാക്കിയിരിക്കുന്നു. ഓരോ ചുവടിലും ബാബയുടെ ഓര്‍മ്മയിലൂടെ കോടിമടങ്ങ് സമ്പാദ്യം ശേഖരിച്ചു കൊണ്ടിരിക്കുന്നു.

ഓരോ കുട്ടിയുടെയും മസ്തകത്തില്‍ ശ്രേഷ്ഠമായ ഭാഗ്യത്തിന്‍റെ നക്ഷത്രവും തിളങ്ങികൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ശ്രേഷ്ഠമായ വിശേഷ ആത്മാക്കള്‍ വിശ്വത്തിന് മുന്നില്‍ ഉദാഹരണവുമായി തീര്‍ന്നു. കിരീടം, തിലകം, സിംഹാസനസ്തരുമായി. അങ്ങനെയുള്ള ശ്രേഷ്ഠമായ ആത്മാക്കളുടെ ഗുണങ്ങളുടെ ഗീതം സ്വയം ബാബ പാടിക്കൊണ്ടിരിക്കുന്നു. ബാബ ഓരോ കുട്ടിയുടെയും നാമത്തിന്‍റെ മാല സ്മരിക്കുന്നു. അങ്ങനെയുള്ള ശ്രേഷ്ഠമായ ഭാഗ്യം സര്‍വ്വര്‍ക്കും പ്രാപ്തമായില്ലേ. പിന്നെ പാട്ട് പാടി പാടി എന്ത് കൊണ്ട് താളപ്പിഴ സംഭവിക്കുന്നു? ഇട്യ്ക്ക് പ്രാപ്തിയുടെ, ഇടയ്ക്ക് പരിശ്രമത്തിന്‍റെ, ഇടയ്ക്ക് വിളിയുടെ, ഇടയ്ക്ക് നിരാശയുടെ. ഇങ്ങനെ താളം എന്ത് കൊണ്ട് മാറ്റുന്നു? സദാ ഏകരസമായി പറക്കാനും പറക്കാന്‍ സഹായിക്കാനുമുളള ഗീതം എന്ത് കൊണ്ട് പാടിക്കൂടാ? കേള്‍ക്കുന്നവര്‍ക്ക് ചിറക് ലഭിച്ച്, അവര്‍ക്ക് പറക്കാന്‍ തോന്നുന്ന രീതിയിലുള്ള ഗീതം പാടൂ. മുടന്തന് കാലുകള്‍ ലഭിച്ച്, നൃത്തം ചെയ്യാന്‍ തോന്നണം. ദുഃഖത്തിന്‍റെ ശയ്യയില്‍ നിന്നെഴുന്നേറ്റ് സുഖത്തിന്‍റെ ഗീതം പാടാനാരംഭിക്കണം. ചിന്തയുടെ ചിതയിലിരിക്കുന്ന ആത്മാവ് ചിതയില്‍ നിന്ന് എഴുന്നേറ്റ് സന്തോഷത്തോടെ നൃത്തം ചെയ്യാന്‍ തുടങ്ങണം. നിരാശരായ ആത്മാക്കള്‍ ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റെയും ഗീതം പാടണം. യാചകരായ ആത്മാക്കള്‍ സര്‍വ്വ ഖജനാക്കള്‍ കൊണ്ട് സമ്പന്നരായി- ലഭിച്ചു കഴിഞ്ഞു, നേടി കഴിഞ്ഞു എന്ന ഗീതം പാടാന്‍ തുടങ്ങണം. ഇങ്ങനെയുളള സിദ്ധി പ്രാപ്തമാക്കുന്ന സേവനമാണ് വിശ്വത്തിന് ആവശ്യമായുള്ളത്. അല്പക്കാലത്തേക്കുളള സിദ്ധി നല്‍കുന്നവരുടെ പിന്നാലെ എത്ര അലഞ്ഞു കൊണ്ടിരിക്കുന്നു. അതിനുവേണ്ടി തന്‍റെ സമയവും, ധനവും എത്രയാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.

വര്‍ത്തമാന സമയത്ത് സര്‍വ്വാത്മാക്കളും പരിശ്രമിച്ച് ക്ഷീണിച്ചു, എല്ലാവരും സിദ്ധിയാണ് ആഗ്രഹിക്കുന്നത്. അല്പകാല സിദ്ധിയിലൂടെ സന്തുഷ്ടരാകുന്നു. എന്നാല്‍ ഒരു കാര്യത്തില്‍ സന്തുഷ്ടമാകുന്നുവെങ്കില്‍ മറ്റനേക കാര്യങ്ങള്‍ വേറെ ഉത്പന്നമാകുന്നു. മുടന്തന്‍ നടക്കാന്‍ തുടങ്ങിയാല്‍ മറ്റനേക ഇച്ഛകള്‍ ഉത്പന്നമാകുന്നു. ഇതും നടക്കണം, ഇതും സംഭവിക്കണം. അതിനാല്‍ വര്‍ത്തമാന സമയത്തിനനുസരിച്ച് നിങ്ങള്‍ ആത്മാക്കളുടെ സേവനത്തിന്‍റെ വിധി സിദ്ധി സ്വരൂപത്തിന്‍റേതാകണം. അവിനാശി, അലൗകീക ആത്മീയ സിദ്ധി അഥവാ ആത്മീയ തിളക്കം കാണിക്കൂ. ഈ തിളക്കം എന്താ ചെറുതാണോ? മുഴുവന്‍ ലോകത്തിലെ 99 ശതമാനം ആത്മാക്കളും ചിന്തയുടെ ചിതയില്‍ മരിച്ചു കിടക്കുന്നു. അങ്ങനെ മരിച്ചു കിടക്കുന്നവരെ ജീവിപ്പിക്കൂ. പുതു ജീവിതം നല്കൂ. ഒന്ന് പ്രാപ്തിയുടെ കാല്‍ നല്‍കണം, അവര്‍ അനേക പ്രാപ്തികളാല്‍ മുടന്തരാണ്. അങ്ങനെയുള്ള ആത്മാക്കള്‍ക്ക് അവിനാശി സര്‍വ്വ പ്രാപ്തികളുടെയും കാല്‍ നല്കൂ. അന്ധരെ ത്രിനേത്രിയാക്കൂ. മൂന്നാമത്തെ നേത്രം നല്കൂ. തന്‍റെ ജീവിതത്തിന്‍റെ ശ്രേഷ്ഠമായ വര്‍ത്തമാനത്തെയും ഭാവിയെയും കാണുന്നതിനുള്ള കണ്ണ് നല്കൂ. ഈ സിദ്ധി ചെയ്യാന്‍ സാധിക്കില്ലേ! ഈ ആത്മീയ തിളക്കം കാണിക്കാന്‍ സാധിക്കില്ലേ! യാചകരെ രാജാവാക്കാന്‍ സാധിക്കില്ലേ! ഇങ്ങനെയുള്ള സിദ്ധി സ്വരൂപ സേവനത്തിന്‍റെ ശക്തികള്‍ ബാബയിലൂടെ പ്രാപ്തമായിട്ടില്ലേ. ഇപ്പോള്‍ വിധി സ്വരൂപത്തിലൂടെ സിദ്ധി സ്വരൂപമരാകൂ. സിദ്ധി സ്വരൂപമായ സേവനത്തിന് നിമിത്തമാകൂ. വിധി അര്‍ത്ഥം പുരുഷാര്‍ത്ഥം, പുരുഷാര്‍ത്ഥത്തിന്‍റെ സമയത്ത് പുരുഷാര്‍ത്ഥം ചെയ്തു. ഇപ്പോള്‍ പുരുഷാര്‍ത്ഥത്തിന്‍റെ ഫലസ്വരൂപം സിദ്ധി സ്വരൂപരായി മാറി സിദ്ധി സ്വരൂപ സേവനത്തില്‍ വിശ്വത്തിന് മുന്നില്‍ പ്രത്യക്ഷമാകൂ. ഇപ്പോള്‍ ഈ ശബ്ദം മുഴങ്ങണം- വിശ്വത്തില്‍ അവിനാശി സിദ്ധി നല്കുന്ന, കേവലം സിദ്ധികള്‍ കാണിക്കുന്നവരല്ല, സിദ്ധി നല്കുന്ന, സിദ്ധി സ്വരൂപരാക്കുന്നവര്‍ ഇവര്‍ തന്നെയാണ്, ഈ ഈശ്വരീയ വിശ്വ വിദ്യാലയം തന്നെയാണ്. ഈ ഒരേയൊരു സ്ഥാനം തന്നെയാണ്. സ്വയം സിദ്ധി സ്വരൂപരായില്ലേ!

ബോംബെയില്‍ ആദ്യം ഈ പേര് പ്രശസ്തമാക്കൂ. ഇടയ്ക്കിടെയുളള പരിശ്രമത്തില്‍ നിന്നും മുക്തമാകൂ. ഇന്ന് ഈ കാര്യത്തില്‍ പുരുഷാര്‍ത്ഥത്തിന്‍റെ പരിശ്രമം ചെയ്തു, ഇന്ന് ഈ കാര്യത്തില്‍ പരിശ്രമിച്ചു. പുരുഷാര്‍ത്ഥത്തിന്‍റെ ഈ പരിശ്രമത്തില്‍ നിന്നും മുക്തമായി പ്രാപ്തി സ്വരൂപരും ശക്തിശാലിയുമാകണം, ഇതാണ് സിദ്ധി സ്വരൂപം. ഇപ്പോള്‍ സിദ്ധി സ്വരൂപരായ ജ്ഞാനി ആത്മാക്കള്‍, യോഗി ആത്മാക്കള്‍ ആകൂ ആക്കൂ. അവസാനം വരെ പരിശ്രമിച്ചു കൊണ്ടിരിക്കുമോ? ഭാവിയില്‍ പ്രാപ്തി നേടാമെന്നാണോ? പുരുഷാര്‍ത്ഥത്തിന്‍റെ പ്രത്യക്ഷ ഫലം ഇപ്പോള്‍ അനുഭവിക്കുക തന്നെ വേണം. ഇപ്പോള്‍ പ്രത്യക്ഷ ഫലം ഭക്ഷിക്കൂ. പിന്നീട് ഭാവിയിലേത് അനുഭവിക്കാം. ഭാവിയുടെ കാത്തിരിപ്പില്‍ പ്രത്യക്ഷ ഫലത്തെ നഷ്ടപ്പെടുത്തരുത്. അന്തിമത്തില്‍ ഫലം ലഭിക്കും എന്ന ആശ്വാസത്തില്‍ മാത്രം ഇരിക്കരുത്. ഒന്ന് ചെയ്യൂ, കോടി മടങ്ങ് നേടൂ എന്നത് ഇപ്പോഴത്തെ കാര്യമാണ്. മനസ്സിലായോ- ബോംബെയിലുള്ളവര്‍ എന്തായി തീരും? ആശ്വാസം മാത്രം നല്‍കുന്നവരാകില്ലല്ലോ. അവിടെ സിദ്ധബാബ പ്രശസ്തമാണ്. പറയാറില്ലേ ഇത് സിദ്ധ ബാബയാണ്, സിദ്ധ യോഗിയാണ്. ബോംബെയിലുള്ളവരും സിദ്ധ സഹജ യോഗികളാണ് അര്‍ത്ഥം സിദ്ധി പ്രാപ്തമാക്കിയിട്ടുള്ളവരല്ലേ. ശരി-

സദാ സ്വതവേ ഏകരസമായി പറക്കാന്‍ സഹായിക്കുന്നതിന്‍റെ ഗീതം പാടുന്ന, സദാ സിദ്ധി സ്വരൂപരായി അവിനാശി ആത്മീയ സിദ്ധി പ്രാപ്തമാക്കുന്ന സിദ്ധി സ്വരൂപരായ സഹജ യോഗി, ജ്ഞാനസ്വരൂപരായ കുട്ടികള്‍ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേ.

കുമാരിമാരുടെ വ്യത്യസ്ഥ ഗ്രൂപ്പുകളോട് അവ്യക്ത ബാബ്ദാദായുടെ സംഭാഷണം

  1. സദാആത്മീയഓര്‍മ്മയിലിരിക്കുന്നആത്മീയകുമാരിമാരല്ലേ! ദേഹാഭിമാനമുള്ളകുമാരിമാര്‍ ധാരാളംഉണ്ട്എന്നാല്‍ നിങ്ങള്‍ ആത്മീയകുമാരിമാരാണ്. സദാആത്മാവിന്‍റെസ്മൃതിയിലിരിക്കുന്നവര്‍. ആത്മാവായിആത്മാവിനെകാണുന്നവര്‍, ഇവരെയാണ്പറയുന്നത്ആത്മീയകുമാരിമാര്‍. അതിനാല്‍ എങ്ങനെയുള്ളകുമാരിമാരാണ് ? ഒരിക്കലുംദേഹാഭിമാനത്തില്‍ വരുന്നവരല്ലല്ലോ. ദേഹാഭിമാനത്തില്‍ വരുകഅര്‍ത്ഥംമായയുടെനേര്‍ക്ക്വീഴുക, ആത്മീയസ്മൃതിയിലിരിക്കുകഅര്‍ത്ഥംബാബയുടെസമീപംവരിക. വീഴുന്നവരല്ല, ബാബയോടൊപ്പംവസിക്കുന്നവരാണ്. ബാബയോടൊപ്പംആരാണ്വസിക്കുന്നത്. ആത്മീയകുമാരിമാര്‍ക്കേബാബയോടൊപ്പംവസിക്കാന്‍ സാധിക്കൂ. ബാബഉയര്‍ന്നതാണ്. ഒരിക്കലുംദേഹാഭിമാനത്തില്‍ വരുന്നില്ല, അതേപോലെനിങ്ങളുംദാഹാഭിമാനത്തില്‍ വരുന്നവരല്ല. ബാബയോട്സ്നേഹമുള്ളവര്‍ ദിവസവുംസ്നേഹത്തോടെബാബയെഓര്‍മ്മിക്കുന്നു. സ്നേഹത്തോടെജ്ഞാനത്തിന്‍റെപഠിപ്പ്പഠിക്കുന്നു. സ്നേഹത്തോടെചെയ്യുന്നകാര്യത്തില്‍  സഫലതഉണ്ടാകുന്നു. പറഞ്ഞതിന്ശേഷംചെയ്യുകയാണെയെങ്കില്‍ കുറച്ച്സമയത്തേക്ക്സഥലതഉണ്ടാകുന്നു. സ്നേഹത്തോടെതന്‍റെമനസ്സിന്‍റെപ്രീതിയോടെപോകുന്നവര്‍ സദാമുന്നേറിക്കൊണ്ടിരിക്കുന്നു. ബാബഎന്താണ്മായഎന്താണ്എന്ന്ഒരുപ്രാവശ്യംഅനുഭവംചെയ്തുവെങ്കില്‍ ഒരുപ്രാവശ്യത്തെഅനുഭവിക്ക്ഒരിക്കലുംചതിവില്‍പ്പെടാന്‍ സാധിക്കില്ല. മായവ്യത്യസ്ഥരൂപത്തില്‍ വരുന്നു. വസ്ത്രങ്ങളുടെരൂപത്തില്‍ വരും, മാതാപിതാവിന്‍റെമോഹത്തിന്‍റെരൂപത്തില്‍ വരും, സിനിമയുടെരൂപത്തില്‍ വരും. ചുറ്റിക്കറങ്ങുന്നതിന്‍റെരൂപത്തില്‍ വരും. മായപറയുംഈകുമാരിമാര്‍ എന്‍റേതാകണം, ബാബപറയുംഎന്‍റേതാകണം. അപ്പോള്‍ എന്ത്ചെയ്യും ? മായയെ ഓടിക്കുന്നതില്‍ സമര്‍ത്ഥരാണോ? പരിഭ്രമിക്കുന്നവരും ദുര്‍ബലരുമല്ലല്ലോ? കുട്ടുകാരികളുടെ കൂട്ടുകെട്ടില്‍ സിനിമയ്ക്കു പോകില്ലല്ലോ. ഒരിക്കലും കൂട്ടുകെട്ടിന്‍റെ പ്രഭാവത്തില്‍ വരരുത്. സദാ ധൈര്യശാലി, സദാ അമരന്മാര്‍, സദാ അവിനാശിയായിട്ടിരിക്കണം. സദാ തന്‍റെ ജീവിതത്തെ ശ്രേഷ്ഠമാക്കൂ. ഗട്ടറില്‍(അഴുക്കുചാല്‍) വീഴരുത്. ഗട്ടര്‍ എന്ന വാക്ക് നോക്കൂ. ബാബ സാഗരമാണ്, സാഗരത്തില്‍ സദാ അലയടിച്ചുകൊണ്ടിരിക്കണം. കുമാരി ജീവിതത്തില്‍ ജ്ഞാനം ലഭിച്ചു, മാര്‍ഗം ലഭിച്ചു, ലക്ഷ്യം ലഭിച്ചു. ഇത് കണ്ട് സന്തോഷമുണ്ടാകുന്നു. വളരെ ഭാഗ്യശാലികളാണ്. ഇന്നത്തെ ലോകത്തിന്‍റെ സ്ഥിതി നോക്കൂ. ദുഃഖവും വേദനയുമല്ലാതെ വേറൊരു കാര്യവുമില്ല. ഗട്ടറില്‍ വീണ് മുറിവിന്‍റെ മേല്‍ മുറിവേറ്റുകൊണ്ടിരിക്കുന്നു. ഇന്നത്തെ ലോകമിതാണ്. കേള്‍ക്കുന്നുണ്ടല്ലോ – ഇന്ന് വിവാഹം ചെയ്തു , നാളെ കത്തി മരിച്ചു. ഇന്ന് വിവാഹം ചെയ്തു നാളെ വീട്ടിലേയ്ക്ക് വന്നു. ഒന്ന് ഗട്ടറില്‍ വീണു, പിന്നെ മുറിവിന്‍റെ മേല്‍ മുറിവേറ്റു. ഇങ്ങനെയുള്ള മുറിവേല്‍ക്കണോ?  അതിനാല്‍ സദാ സ്വയത്തെ ഭാഗ്യവാന്‍ ആത്മാവാണെന്ന് മനസ്സിലാക്കൂ. ബാബ എന്നെ രക്ഷിച്ചു. ബാബയുടേതായി തീര്‍ന്നു, അങ്ങനെയുള്ള സന്തോഷം ഇല്ലേ ! ബാപ്ദാദയ്ക്കും സന്തോഷം ഉണ്ട്. കാരണം വീണ് കഷ്ടപ്പെടുന്നതില്‍ നിന്നും രക്ഷപെട്ടു. അതിനാല്‍ സദാഇങ്ങനെ അവിനാശിയായിരിക്കണം.
  1. സര്‍വ്വരുംശ്രേഷ്ഠകുമാരിമാരല്ലേ? സാധാരണകുമാരിയില്‍ നിന്നുംശ്രേഷ്ഠകുമാരിയായിതീര്‍ന്നു.ശ്രേഷ്ഠകുമാരിസദാശ്രഷ്ഠമായകാര്യംചെയ്യുന്നതിന്നിമിത്തമാണ്. അങ്ങനെസദാഞാന്‍ ശ്രേഷ്ഠകാര്യത്തിന്നിമിത്തമാണ്എന്ന്സ്വയംഅനുഭവിക്കുന്നുണ്ടോ. ശ്രേഷ്ഠമായകാര്യംഎന്താണ് ? വിശ്വമംഗളം. അതിനാല്‍ വിശ്വമംഗളംചെയ്യുന്നവിശ്വമംഗളകാരികുമാരിമാരാണ്. വീട്ടിലിരിക്കുന്നകുമാരിമാരല്ല. ജോലിചെയ്യുന്നകുമാരിമാരല്ല. എന്നാല്‍ വിശ്വമംഗളകാരികുമാരിമാരാണ്. കുമാരിമാര്‍ അര്‍ത്ഥംകുലത്തിന്‍റെമംഗളംചെയ്യുന്നവരാണ്. മുഴുവന്‍ വിശ്വവുംനിങ്ങളുടെകുലമാണ്. പരിധിയില്ലാത്തകുലമായി. സാധാരണകുമാരിമാര്‍ തന്‍റെപരിധിയുളളകുലത്തിന്‍റെമംഗളംചെയ്യുന്നു. ശ്രേഷ്ഠകുമാരിമാര്‍ വിശ്വകുലത്തിന്‍റെമംഗളംചെയ്യുന്നു. അങ്ങനെയല്ലേ! ദുര്‍ബലരല്ലല്ലോ! ഭയക്കുന്നവരല്ലല്ലോ! സദാബാബകൂടെയുണ്ട്. ബാബകൂടെയുണ്ടെങ്കില്‍ ഭയക്കേണ്ടആവശ്യമില്ല. നല്ലതാണ്, കുമാരിജീവിതത്തില്‍ രക്ഷപെട്ടുഇത്വളരെവലിയഭാഗ്യമാണ്. തലകീഴായമാര്‍ഗ്ഗത്തിലൂടെസഞ്ചരിച്ച്പിന്നീട്തിരിച്ച്വരികഇതുംസമയംവ്യര്‍ത്ഥമായില്ലേ ! അതിനാല്‍ സമയം, ശക്തികള്‍ സര്‍വ്വതുംലാഭമായി. അലയുന്നതിന്‍റെപരിശ്രമത്തില്‍ നിന്നുംമുക്തമായി. എത്രപ്രാപ്തിയുണ്ടായി. ആഹാഎന്‍റെശ്രേഷ്ഠമായഭാഗ്യം!  ഇത്കണ്ട്സദാഹര്‍ഷിതരായിരിക്കൂ. ഏതെങ്കിലുംദുര്‍ബലതകാരണംതന്‍റെശ്രേഷ്ഠസേവനത്തില്‍ നിന്നുംവഞ്ചിക്കപ്പെടരുത്.
  1. കുമാരിഅര്‍ത്ഥംമഹാന്‍. പവിത്രആത്മാവിനെസദാമഹാന്‍ ആത്മാവ്എന്നുപറയുന്നു. ഇന്നത്തെകാലത്ത്മഹാത്മാക്കളുംഎങ്ങനെമഹാത്മാവായിത്തീര്‍ന്നു? പവിത്രതകാരണമാണ്മഹാത്മാക്കള്‍ എന്ന്പറയുന്നത്. എന്നാല്‍ നിങ്ങള്‍ മഹാത്മാക്കളുടെമുമ്പില്‍ അവരൊന്നുമല്ല. നിങ്ങളുടെമഹാനതജ്ഞാനസഹിതംഅവിനാശിമഹാനതയാണ്. അവര്‍ ഒരുജന്മത്തില്‍ മഹാനാകുംപിന്നീട്അടുത്തജന്മത്തില്‍ വീണ്ടുംആകേണ്ടിവരുന്നു. നിങ്ങള്‍ ജന്മജന്മങ്ങളിലെമഹാന്‍ ആത്മാക്കളാണ്. ഇപ്പോഴത്തെമഹാനതയിലൂടെജന്മജന്മാന്തരംമഹാനായിത്തീരുന്നു. 21 ജന്മംമഹാനായിരിക്കും. എന്ത്സംഭവിച്ചാലുംബാബയുടേതായിയെങ്കില്‍ ബാബസദാകൂടെത്തന്നെയുണ്ടാകും. അങ്ങനെപക്കാഅല്ലേ ? പാകമായില്ലായെങ്കില്‍ മായഭക്ഷിക്കും. പാകമാകാത്തവരെമായഭക്ഷിക്കുന്നു. പക്കആയിട്ടുള്ളവരെഭക്ഷിക്കില്ല. നോക്കണംഎല്ലാവരുടെയുംഫോട്ടോഇവിടെഎടുത്തുകൊണ്ടിരിക്കുകയാണ്. പക്കആയിട്ടിരിക്കണം. പരിഭ്രമിക്കുന്നവരല്ല. എത്രത്തോളംപക്കായാകുന്നുഅത്രത്തോളംസന്തോഷത്തിന്‍റെയുംസര്‍വ്വപ്രാപ്തികളുടെയുംഅനുഭവംചെയ്യും. പക്കാഅല്ലഎങ്കില്‍ സദാസന്തോഷംഉണ്ടാകില്ല. സദാസ്വയത്തെമഹാന്‍ ആത്മാവാണെന്ന്മനസ്സിലാക്കൂ. മഹാന്‍ ആത്മാവിലൂടെസാധാരണകാര്യംഉണ്ടാകില്ല. മഹാന്‍ ആത്മാവിന്ഒരിക്കലുംആരുടെയുംമുന്നില്‍ കുനിയാന്‍ സാധിക്കില്ല. അതിനാല്‍ മായയുടെമുന്നില്‍ ഒരിക്കലുംകുനിയുന്നവരല്ല. കുമാരിഅര്‍ത്ഥംകൈകള്‍. കുമാരിമാര്‍ ശക്തിസ്വരൂപരാകുകഅര്‍ത്ഥംസേവനത്തില്‍ അഭിവൃദ്ധിഉണ്ടാകുകയാണ്. ബാബയ്ക്ക്സന്തോഷമുണ്ട്- ഇവര്‍ വിശ്വസേവാധാരി , വിശ്വമംഗളംചെയ്യുന്നവിശേഷആത്മാക്കളാണ്.
  1. കുമാരിമാര്‍ ചെറിയവരായിക്കോട്ടെവലിയവരായിക്കോട്ടെഎന്നാല്‍ സര്‍വ്വരും 100 ബ്രാഹ്മണരെക്കാള്‍    ഉത്തമരായ കുമാരിമാരാണ്- ഇങ്ങനെ മനസ്സിലാക്കുന്നുണ്ടോ? 100 ബ്രാഹ്മണരെക്കാള്‍ ഉത്തമരായ കന്യകമാരെന്ന് എന്തുകൊണ്ട് പറയുന്നു? ഓരോ കന്യകയും കുറഞ്ഞത് 100 ബ്രാഹ്മണരെ തീര്‍ച്ചയായും തയ്യാറാക്കും. അതിനാല്‍ 100 ബ്രാഹ്മണരെക്കാള്‍ ഉത്തമമായ കന്യക എന്നാണ് പറയുന്നത്. 100 ഒന്നുമല്ല, നിങ്ങള്‍ വിശ്വത്തിന്‍റെ മുഴുവനും സേവനം ചെയ്യുന്നവരാണ്. സര്‍വ്വരും 100 ബ്രാഹ്മണരെക്കാള്‍ ഉത്തമരായ കന്യകമാരാണ്. സര്‍വ്വാത്മാക്കളെയും ശ്രേഷ്ഠമാക്കുന്ന ശ്രേഷ്ഠാത്മാക്കളാണ്. അങ്ങനെയുള്ള ലഹരിയുണ്ടോ? കോളേജില്‍, സ്കൂളില്‍ പോകുന്ന കുമാരിമാരല്ലല്ലോ! ഈശ്വരീയ വിശ്വവിദ്യാലയത്തിലെ കുമാരിമാരാണ്. മറ്റുള്ളവര്‍ ചോദിക്കുന്നു എങ്ങനെയുള്ള കുമാരിമാരാണ് ? അപ്പോള്‍ പറയൂ ഞങ്ങള്‍ ഈശ്വരീയ വിശ്വ വിദ്യാലയത്തിലെ കുമാരിമാരാണ്. ഈ ഓരോ കുമാരിമാരും സേവാധാരി കുമാരിമാരായിത്തീരും. എത്ര സേവാ കേന്ദ്രങ്ങള്‍ തുറക്കും. കുമാരിമാരെ കാണുമ്പോള്‍, ഇത്രയും ഭുജങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന സന്തോഷം ബാബയ്ക്കുണ്ട്. റൈറ്റ് ഹാന്‍റല്ലേ(വലംകൈ)! ലെഫ്റ്റ് ഹാന്‍റ് (ഇടം കൈ)അല്ലല്ലോ. ലെഫ്റ്റ് ഹാന്‍റിലൂടെ കര്‍മ്മം ചെയ്യുമ്പൊള്‍ അത് കുറച്ച് ശരിയല്ലാതാകുന്നു. റൈറ്റ് ഹാന്‍റിലൂടെ കാര്യം പെട്ടെന്നും ശ്രേഷ്ഠവുമാകുന്നു. അതിനാല്‍ ഇത്രയും സര്‍വ്വ കുമാരിമാരും തയ്യാറാകുമ്പോള്‍ എത്ര സേവാ കേന്ദ്രങ്ങള്‍ തുറക്കും, എവിടെ അയയ്ക്കുന്നുവൊ അവിടെ പോകില്ലേ ! എവിടെ ഇരുത്തുന്നുവൊ അവിടെ ഇരിക്കില്ലേ! കുമാരിമാര്‍ സര്‍വ്വരും മഹാനാണ്. സദാ മഹാനായിട്ടിരിക്കണം. കൂട്ടുകെട്ടില്‍ പെട്ടുപോകരുത്. ആരെങ്കിലും നിങ്ങളെ അവരുടെ പ്രഭാവത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കില്‍ അവരെ തന്‍റെ പ്രഭാവത്തില്‍ കൊണ്ടുവരണം. മാതാപിതാവും ബന്ധനത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ചാല്‍ പോലും ബന്ധനത്തില്‍ ബന്ധിക്കപ്പെടുന്നവരല്ലല്ലോ. സദാ ബന്ധനമുക്തര്‍ അര്‍ത്ഥം സദാ ഭാഗ്യവാന്‍. കുമാരി ജീവിതം പൂജ്യനീയ ജീവിതമാണ്. പൂജ്യനീയര്‍ ഒരിക്കലും പൂജാരിയാകില്ല. സദാ ഇതേ ലഹരിയില്‍ ഇരിക്കുന്നവരാണ്. ശരി
  1. സര്‍വ്വരുംദേവിമാരല്ലേ! കുമാരിഅര്‍ത്ഥംദേവി. തലകീഴായമാര്‍ഗത്തിലൂടെപോകുന്നവര്‍ ദാസിയായിത്തീരുന്നു. മഹാനാത്മാവാകുന്നവര്‍ ദേവിമാരാണ്. ദാസിമാര്‍ കുനിയുന്നു. നിങ്ങള്‍ സര്‍വ്വരുംദേവിമാരാണ്. ദാസിയാകുന്നവരല്ല. ദേവിമാര്‍ക്കെത്രപൂജലഭിക്കുന്നു. അപ്പോള്‍ ഈപൂജനിങ്ങളുടേതല്ലേ. ചെറിയവരായ്ക്കോട്ടെവലിയവരായിക്കോട്ടെസര്‍വ്വരുംദേവിമാരാണ്. ഇത്തന്നെസദാഓര്‍മ്മിക്കൂ- നമ്മള്‍ മഹാനാത്മാക്കള്‍ പവിത്രആത്മാക്കളാണ്, ബാബയുടേതാകുകഎന്നത്ചെറിയകാര്യമല്ല, പറയുമ്പോള്‍ സഹജമായകാര്യമാണ്. എന്നാല്‍ ആരുടേതായി? എത്രഉയര്‍ന്നതായി? എത്രത്തോളംവിശേഷാത്മാക്കളായി? നടക്കുമ്പോഴുംകറങ്ങുമ്പോഴുംഇത്സദാഓര്‍മ്മിക്കണം- നമ്മള്‍ മഹാന്‍, ഉയര്‍ന്നആത്മാക്കളാണ്. ഭാഗ്യവാന്‍ ആത്മാക്കള്‍ക്ക്സദാതന്‍റെഭാഗ്യംഓര്‍മ്മയുണ്ടായിരിക്കണം. ആരാണ്? ദേവി. ദേവിസദാപുഞ്ചിരിക്കുന്നു. ദേവിഒരിക്കലുംകരയില്ല. ദേവിമാരുടെചിത്രത്തിന്മുന്നില്‍ പോകുമ്പോള്‍ എന്ത്കാണപ്പെടുന്നു? സദാപുഞ്ചിരിക്കുന്നു! ദൃഷ്ടിയിലൂടെ, കൈകളിലൂടെസദാനല്‍കുന്നദേവി. ദേവന്‍ അഥവാദേവിയുടെഅര്‍ത്ഥംതന്നെസദാനല്‍കുന്നവര്‍ എന്നാണ്. എന്ത്നല്‍കുന്നവരാണ്? എല്ലാവര്‍ക്കുംസുഖം, ശാന്തി, ആനന്ദം, പ്രേമംഎന്നീസര്‍വ്വഖജനാക്കള്‍ നല്‍കുന്നദേവിമാരാണ്. എല്ലാവരുംവലംകൈകളാണ്. വലംകൈഅര്‍ത്ഥംശ്രേഷ്ഠകര്‍മ്മംചെയ്യുന്നവര്‍.

വരദാനം- വ്യര്‍ത്ഥ സങ്കല്‍പ്പങ്ങളുടെ കാരണത്തെ അറിഞ്ഞ് അതിനെ സമാപ്തമാക്കുന്ന സാമാധാന സ്വരൂപരായി ഭവിക്കട്ടെ.

വ്യര്‍ത്ഥ സങ്കല്‍പ്പങ്ങള്‍ ഉല്‍പ്പന്നമാകുന്നതിന് മുഖ്യമായ രണ്ട് കാരണങ്ങളാണ് 1. അഭിമാനം 2. അപമാനം. എന്നെ എന്തിന് പിറകില്‍ വെക്കുന്നു, എനിക്കും ഈ പദവിയുണ്ടാകണം, എന്നെയും മുന്നില്‍ വയ്ക്കണം, ഈ കാര്യങ്ങളില്‍ ഒന്നുകില്‍ സ്വയം അപമാനത്തിലേക്ക് വരുന്നു. അഥവാ അഭിമാനത്തിലേക്ക് വരുന്നു, പേര്, അംഗീകാരം, പ്രശസ്തി, പദവി, മുന്നില്‍ വെയ്ക്കുന്ന കാര്യത്തില്‍, സേവനത്തില്‍…..അഭിമാനം അഥവാ അപമാനം അനുഭവമാകുക തന്നെയാണ് വ്യര്‍ത്ഥ സങ്കല്‍പ്പങ്ങളുടെ കാരണം, ഈ കാരണത്തെ മനസ്സിലാക്കി നിവാരണം ചെയ്യുക തന്നെയാണ് സമാധാന സ്വരൂപരാകുക.

സ്ലോഗന്‍- ശാന്തിയുടെ ശക്തിയിലൂടെ മധുരമായ വീട്ടിലേക്കുളള യാത്ര ചെയ്യാന്‍ വളരെ സഹജമാണ്.

Scroll to Top